ഒരോവറില്‍ അഞ്ച് സിക്സര്‍; സഞ്ജുവിന് തകർപ്പൻ സെഞ്ച്വറി! ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ്

Last Updated:

ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 47-ൽ 111 റൺസാണ് എടുത്തത്

ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ് നേട്ടം. ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ഉണ്ടായത്. സഞ്ജു സാംസണിൻ്റെ സെഞ്ച്വറിയുടെ ബലത്തില്‍ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ നേടിയത്.
ബം​ഗ്ലാദേശിന് ജയിക്കാൻ‌ 298 റൺസായിരുന്നു വേണ്ടത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 47-ൽ 111 റൺസാണ് എടുത്തത്. ഒരോവറിൽ സഞ്ജു അടിച്ചു കൂട്ടിയത് അഞ്ച് സിക്സർ. 40 പന്തുകളിൽ നിന്നാണ് സഞ്ജു ടി 20-യിലെ ആദ്യ സെഞ്ച്വറിയിൽ എത്തിയത്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ടി-20 സ്കോറായിരുന്നു ഇത്.
ഓപ്പണറായിരുന്ന അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട് ക്രീസിലെത്തി സൂര്യകുമാർ‌ യാദവും സഞ്ജുവും ചേർന്നാണ് ബം​ഗ്ലാദേശ് ബോളർമാരെ വീഴ്ത്തിയത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു അഭിഷേക് ശർമ പുറത്തായത്. പിന്നീടായിരുന്നു സഞ്ജു സാംസൺ തകർത്തത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ടി-20 സെഞ്ച്വറി കൂടിയാണ് സഞ്ജു നേടിയിരിക്കുന്നത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമൻ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒരോവറില്‍ അഞ്ച് സിക്സര്‍; സഞ്ജുവിന് തകർപ്പൻ സെഞ്ച്വറി! ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ്
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement