advertisement

ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്

Last Updated:
ശ്രീലങ്കയുടെ ലക്ഷണ്‍ സണ്ടകനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെയായിരുന്നു ലക്ഷണ്‍ റെക്കോര്‍ഡ് കുറിച്ചത്. രാജ്‌കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരായ രണ്ടാം ഇന്നിങ്‌സിലായിരുന്നു കുല്‍ദീപിന്റെ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് ആഘോഷം.
നേരത്തെ ഏകദിനത്തിലും ടി 20 യിലും താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കീറണ്‍ പവല്‍, ഷായി ഹോപ്, ഷിമ്രോണ്‍, ആമ്പ്രിസ്, ചേസ് എന്നിവരുടെ വിക്കറ്റുകളായിരുന്നു കുല്‍ദീപ് നേടിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ കീമോ പോളിന്റെ വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിരുന്നു.
advertisement
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇന്ന് രാജ്‌കോട്ടില്‍ കുറിക്കപ്പെട്ടത്. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയം. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ നായകരുടെ പട്ടികയില്‍ രണ്ടാമതെത്താനും വിരാട് കോഹ്‌ലിക്ക് ഇന്നത്തെ മത്സരത്തോടെ കഴിഞ്ഞിരുന്നു. 14 മത്സരങ്ങളിലാണ് കോഹ്‌ലി ഇന്ത്യയെ വിജയിപ്പിച്ചത്.
13 വിജയങ്ങളുണ്ടായിരുന്ന മൊഹമ്മദ് അസ്ഹറുഹ്ഹീനെയാണ് വിരാട് മറികടന്നത്. പട്ടികയില്‍ ഒന്നാമത് എംഎസ് ധോണിയാണ് 21 തവണയാണ് ധോണി ഇന്ത്യയെ നാട്ടില്‍ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച ബഹുമതിക്കര്‍ഹനാകുന്ന ആറാമത്തെ താരമെന്ന ബഹുമതി പൃഥ്വി ഷായും സ്വന്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement