മങ്കാദിങ്ങോ ? അതും ധോണിയോടോ? ചെന്നൈ നായകനെ വീഴ്ത്താന്‍ ക്രൂണാലിന്റെ വിഫലശ്രമം

Last Updated:

ക്രൂണാല്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയപ്പോഴും ധോണിയുടെ ബാറ്റ് അനങ്ങിയിരുന്നില്ല.

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിക്കറ്റാണ് മങ്കാദിങ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ പുറത്തെടുത്ത തന്ത്രം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് മുംബൈയുമായി ഏറ്റുമുട്ടിയപ്പോള്‍ മായങ്ക് അഗര്‍വാളിനെ മങ്കാദിങ് ചെയ്യാനുള്ള അവസരം മുംബൈയുടെ ക്രൂണാല്‍ പാണ്ഡ്യ വിട്ട് കളഞ്ഞത് കയ്യടി നേടിയ നിമിഷമായിരുന്നു.
ഇന്നലെ ചെന്നൈയും മുബൈയും ഏറ്റമുട്ടിയപ്പോഴും ക്രൂണാല്‍ പാണ്ഡ്യ തനിക്ക് മങ്കാദിങ്ങിന് അവസരം ലഭിച്ചെന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചിരുന്നു. കേദാര്‍ ജാദവും എംഎസ് ധോണിയും ബാറ്റുചെയ്യുമ്പോള്‍ ധോണിക്കെതിരെയായിരുന്നു ക്രൂണാലിന്റെ മങ്കാദിങ് ശ്രമം. വിക്കറ്റ് എടുക്കാനല്ലെങ്കിലും താരം കളത്തിനു പുറത്താണെന്ന് കാണിക്കുകയായിരുന്നു ക്രൂണാല്‍ പാണ്ഡ്യ ലക്ഷ്യമിട്ടതെങ്കിലും ധോണിയായിരുന്നു നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെന്ന് താരം വിട്ടുപോവുകയായിരുന്നു.
Also Read:  'അശ്വിന്‍ കണ്ട് പഠിച്ചോളൂ, ഇതാണ് കളിയിലെ മാന്യത'; പഞ്ചാബ് താരത്തെ പുറത്താക്കാതെ മങ്കാദ് മുന്നറിയിപ്പ് നല്‍കി ക്രൂണാല്‍
ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയ ക്രൂണാല്‍ താരം ക്രീസ് വിട്ടെന്ന രീതിയില്‍ പന്തെറിയാതെ മടങ്ങുകയായിരുന്നു. എന്നാല്‍ ക്രീസില്‍ നിന്ന് മുന്നോട്ടുപോയെങ്കിലും ധോണിയുടെ ബാറ്റ് കളത്തില്‍ തന്നെയുണ്ടായിരുന്നു. ബൗളിങ് ആക്ഷന്‍ ക്രൂണാല്‍ പൂര്‍ത്തിയാക്കിയപ്പോഴും ധോണിയുടെ ബാറ്റ് അനങ്ങിയിരുന്നില്ല.
advertisement
'ധോണിയെ മങ്കാദിങ് ചെയ്യാനോ ഒന്നുകൂടി ആലോചിക്കൂ' എന്ന തലക്കെട്ടോട് കൂടിയാണ് ഐപിഎല്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്,
മലയാളം വാർത്തകൾ/ വാർത്ത/Sports/
മങ്കാദിങ്ങോ ? അതും ധോണിയോടോ? ചെന്നൈ നായകനെ വീഴ്ത്താന്‍ ക്രൂണാലിന്റെ വിഫലശ്രമം
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement