advertisement

വീണ്ടും ചരിത്രമെഴുതി നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സ്വർണനേട്ടം

Last Updated:

സ്വിസ്റ്റർലൻഡിലെ സൂറിച്ചിൽ ഒന്നാമതെത്തിയതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും നീരജ് ചോപ്ര സ്വന്തമാക്കി

ഒളിംപിക്സിന് പിന്നാലെ അത്ലറ്റിക്സിലെ ഡയമണ്ട് ലീഗിൽ സ്വർണംനേടി ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. സ്വിസ്റ്റർലൻഡിലെ സൂറിച്ചിൽ ഒന്നാമതെത്തിയതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും നീരജ് ചോപ്ര സ്വന്തമാക്കി. വ്യാഴാഴ്ച രാത്രി സൂറിച്ചിൽ പുരുഷനമാരുടെ ജാവലിൻത്രോയിനത്തിൽ 88.44 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാനമായി മാറിയത്.
ആറ് പേർ അണിനിരന്ന ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെജിനെ(86.94 മീറ്റർ) പിന്നിലാക്കിയാണ് നീരജ് സുവർണനേട്ടം കൈവരിച്ചത്. ജൂലിയൻ വെബർ (83.73 മീറ്റർ) മൂന്നാം സ്ഥാനത്തെത്തി.
84.15 മീറ്റർ എറിഞ്ഞ് വഡ്‌ലെജ് ആദ്യ റൗണ്ടിൽ മുന്നിലെത്തി. എന്നാൽ വിട്ടുകൊടുക്കാൻ നീരജ് ഒരുക്കമായിരുന്നില്ല. 88.44 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച തകർപ്പനൊരു പ്രകടനത്തിലൂടെ ഇന്ത്യൻ താരം രണ്ടാം റൗണ്ടിൽ മുന്നിലെത്തി. അദ്ദേഹത്തിന്റെ ചെക്ക് എതിരാളി 86 മീറ്റർ എറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് .
advertisement
മൂന്നാം ശ്രമത്തിൽ 88 മീറ്റർ എറിഞ്ഞ ചോപ്രയ്ക്ക് ശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല. മറുവശത്ത്, വാഡ്‌ലെജ് തന്റെ ത്രോകളിൽ സ്ഥിരത പുലർത്തി, ചോപ്ര 86.11 മീറ്റർ എറിയുന്നത് കാണുന്നതിന് മുമ്പ് ഒരു ഫൗൾ ശ്രമത്തിന് ശേഷം 86.94 മീറ്ററായി മെച്ചപ്പെട്ടു. വെബറിന് ഈ സമയത്ത് 83.43 മീറ്റർ എറിഞ്ഞ് തന്റെ മികച്ച പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല.
രാത്രിയിലെ ഏറ്റവും വലിയ ത്രോ കണ്ടെത്താൻ എതിരാളികൾ തളർന്നിരിക്കുമ്പോൾ ചോപ്ര തന്റെ അവസാന രണ്ട് ശ്രമങ്ങളിലും 87 മീറ്റർ പിന്നിട്ട് ശക്തമായ ഫോം നിലനിർത്തി. ബാക്കിയുള്ള മൂന്ന് മത്സരാർത്ഥികളിൽ 82.10 മീറ്റർ എറിഞ്ഞ് അമേരിക്കയുടെ കർട്ടിസ് തോംസൺ നാലാം സ്ഥാനത്തെത്തി, പാട്രിക്സ് ഗെയ്‌ലംസ് (80.44 മീറ്റർ), പോർച്ചുഗലിന്റെ ലിയാൻഡ്രോ റാമോസ് (71.96) എന്നിവർ അവസാന രണ്ട് സ്ഥാനങ്ങൾ നേടി.
advertisement
കഴിഞ്ഞ മാസം 89.08 മീറ്റർ എറിഞ്ഞ് ലോസാൻ ഡയമണ്ട് ലീഗ് ജേതാവായ ചോപ്ര നേരത്തെ സൂറിച്ചിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. പരിക്കിനെ തുടർന്ന് ഒരു മാസം വിശ്രമത്തിലായിരുന്ന 24 കാരനായ അത്‌ലറ്റിന്റെ തിരിച്ചുവരവ് ഡയമണ്ട് ലീഗിലെ ഗംഭീര പ്രകടനത്തോടെ ആഘോഷമാക്കി.
ചോപ്രയുടെ സമീപകാല ഫോം സൂചിപ്പിക്കുന്നത് ഈ സീസണിൽ തന്നെ 90 മീറ്റർ എന്ന മാന്ത്രിക ദൂരം അദ്ദേഹം പിന്നിടുമെന്ന് തന്നെയാണ്. ജൂൺ അവസാനം സ്റ്റോക്ക്‌ഹോമിൽ 89.94 മീറ്റർ എറിഞ്ഞ് പുതിയ റെക്കോർഡ് സ്ഥാപിച്ച താരം വൈകാതെ 90 മീറ്റർ പിന്നിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
advertisement
അതേ മാസം പാവോ നൂർമി ഗെയിംസിൽ അദ്ദേഹം 89.30 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു. ജൂലൈയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.13 മീറ്റർ ജാവലിൻ എറിഞ്ഞ് ചരിത്ര വെള്ളി മെഡൽ നേട്ടം കരസ്ഥമാക്കാനും ചോപ്രയ്ക്ക് സാധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീണ്ടും ചരിത്രമെഴുതി നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സ്വർണനേട്ടം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement