തുടർച്ചയായ രണ്ട് സെ‍ഞ്ച്വറികൾക്ക് ശേഷം ഒരു പൂജ്യം; രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്ക്

Last Updated:

ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്

തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് ശേഷം പൂജ്യത്തിന് പുറത്തായി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻ്റി 20യിലാണ് സഞ്ജു പൂജ്യത്തിന് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ സ‍ഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. മത്സരം 12 ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ്.
സഞ്ജുവിന്റെ സഹ ഓപണർ അഭിഷേക് ശർമ ഇത്തവണയും മികച്ച പ്രകടനമല്ല കാഴ്ച്ചവെച്ചത്. അഞ്ച് പന്തിൽ നാല് റൺസുമായി മടങ്ങി. ജെറാഡ് കോട്‌സെക്ക് വിക്കറ്റ് കൊടുത്തുകൊണ്ടാണ് ഇന്ന് താരം പുറത്തായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് നാല് റൺസ് മാത്രമാണ് നേടാനായത്. മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന തിലക് വർമ 20 റൺസെടുത്തും അക്സർ പട്ടേൽ 27 റൺസെടുത്തും കളിക്കളത്തിൽ നിന്നും പുറത്തുപോയി.
ക്രീസിൽ നിലവിലുള്ളത് റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ്. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യക്ക് ആശ്വാസകരമായ സ്കോറിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാൻ സാധിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
തുടർച്ചയായ രണ്ട് സെ‍ഞ്ച്വറികൾക്ക് ശേഷം ഒരു പൂജ്യം; രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്ക്
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement