Santhosh Trophy | സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ

Last Updated:

ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

സന്തോഷ് ട്രോഫി (Santhosh Trophy) ഫുട്ബോളിനുള്ള കേരള ടീമിനെ (Kerala Team) പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജിജോ ജോസഫാണ് (Jijo Joseph) ടീമിന്റെ ക്യാപ്റ്റൻ. ബിനോ ജോർജാണ് (Bino George) ടീമിന്റെ പരിശീലകൻ. കഴിഞ്ഞ വർഷം ടീമിനൊപ്പം ഉണ്ടായിരുന്ന പരിശീലക സംഘത്തെ നിലനിർത്തിയിട്ടുണ്ട്.
സന്തോഷ് ട്രോഫിയ്ക്കായി പ്രഖ്യാപിച്ച 22 അംഗ ടീമിൽ കേരളത്തിന്റെ അണ്ടർ 21 ടീമിൽ കളിക്കുന്ന ചില താരങ്ങളും ഇടം നേടിയിട്ടുണ്ട്. ടീമിൽ 13 പുതുമുഖ താരങ്ങൾക്കാണ് കേരള ഫുട്ബോൾ അസോസിയേഷൻ (Kerala Football Association) അവസരം നൽകിയിരിക്കുന്നത്. ദക്ഷിണ മേഖല ക്വാളിഫയർ മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് കേരളത്തിന്റെ ആദ്യ മത്സരം. ലക്ഷദ്വീപ്, അൻഡമാൻ ആൻഡ് നിക്കോബാർ, പുതുച്ചേരി എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് കേരളം ഉൾപ്പെടുന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
advertisement
കേരളത്തിന്റെ മത്സരക്രമം:
ഡിസംബര്‍ 1: കേരളം vs ലക്ഷദ്വീപ് (രാവിലെ 9.30)
ഡിസംബര്‍ 3: കേരളം vs അൻഡമാൻ ആൻഡ് നിക്കോബാര്‍ (രാവിലെ 9.30)
ഡിസംബര്‍ 5: കേരളം vs പുതുച്ചേരി (ഉച്ചയ്ക്ക് 3.00)
കേരള ടീം :
ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍ വി, ഹജ്മല്‍ എസ്
പ്രതിരോധ നിര: ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് ഹനീഫ് എ പി, മുഹമ്മദ് ബാസിത് പി ടി.
advertisement
മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖില്‍ പി,സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍.
മുന്നേറ്റനിര: ജസ്റ്റിന്‍ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അജ്‌സല്‍
Gautam Gambhir | ഗംഭീറിന് വധഭീഷണി; മെയിലുകൾ അയച്ചത് പാകിസ്‌ഥാൻ വിദ്യാർത്ഥി; സ്ഥിരീകരണവുമായി ഡൽഹി പോലീസ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian cricket team) ഓപ്പണറും ബിജെപി (BJP) എംപിയുമായ ഗൗതം ഗംഭീറിന് (Gautam Gambhir) വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പോലീസ് (Delhi Police) സൈബർ സെൽ (Cyber Cell). ഗംഭീറിന് സന്ദേശങ്ങൾ വന്നത് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണെന്നും സംഭവത്തിന് പിന്നിൽ പാകിസ്ഥാനിലെ കോളേജ് വിദ്യാർത്ഥിയാണെന്നും പോലീസ് വ്യക്തമാക്കി. ഇ- മെയില്‍ (e-mail) വഴിയാണ് ഗംഭീറിന് രണ്ട് തവണ ഭീഷണി സന്ദേശം ലഭിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santhosh Trophy | സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement