കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള്‍ കിടപ്പിലായി

Last Updated:

2011 ഏപ്രിലില്‍ കരിഞ്ചന്തയില്‍ കിഡ്‌നി വിറ്റത് 4,500 ഓസ്‌ട്രേലിയന്‍ ഡോളറിനായിരുന്നു.

ബീജിങ്ങ്: കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള്‍ ആന്തരികാവയവങ്ങളുടെ തകരാറുമൂലം കിടപ്പിലായി. കൗമാരപ്രായത്തില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ വാങ്ങുന്നതിനായി കിഡ്‌നി വിറ്റ വാങ് ഷാങ്കുനാണ് കിടപ്പിലായത്. 2011 ലായിരുന്നു ഷാങ്കുന്‍ തന്റെ കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയത്.
വെറും 17 വയസായിരുന്നു അന്ന് ഷാങ്കുനിന്റെ പ്രായം. നിയമവിരുദ്ധമായി കിഡ്‌നി വിറ്റ് ഫോണ്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുകയായിരുന്നു ഇയാള്‍. കിഡ്‌നി വിറ്റ് അല്‍പ്പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങളും ആരംഭിച്ചിരുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ ഷാങ്കുന്‍ കിടപ്പിലാവുകയും ചെയ്തു.
Also Read: 'കർ'നാടകം തുടരുന്നു; MLAമാർക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
'ഷാങ്കുന്‍ 2011 ഏപ്രിലില്‍ കരിഞ്ചന്തയില്‍ കിഡ്‌നി വിറ്റത് 4,500 ഓസ്‌ട്രേലിയന്‍ ഡോളറിനായിരുന്നു. ഈ പണം കൊണ്ട് ഐഫോണ്‍4 ഉം, ഐപാഡ്2 വും വാങ്ങുകയായിരുന്നു' മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
Dont Miss: SHOCKING: മദ്യപിച്ച യുവാവ് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊന്നു
വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇയാളുടെ ഓപ്പറേഷന്‍ നടന്നത്. ഇതോടെ മറ്റേ കിഡ്‌നിയുടെ പ്രവര്‍ത്തനവും താളം തെറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് 2012 ല്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ജയിലിടക്കുകയും ചെയ്തിരുന്നു. അഞ്ച് സര്‍ജന്‍മാരായിരുന്നു സംഭവത്തില്‍ പങ്കെടുത്തിരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള്‍ കിടപ്പിലായി
Next Article
advertisement
കേരളത്തിൽ പുതുതായി 5 ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്ന് വി ടി ബൽറാം
കേരളത്തിൽ പുതുതായി 5 ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്ന് വി ടി ബൽറാം
  • വി ടി ബൽറാം കേരളത്തിൽ 5 പുതിയ ജില്ലകൾക്ക് സ്‌കോപ്പുണ്ടെന്ന് അഭിപ്രായപ്പെട്ടു, പക്ഷേ ഇത് വ്യക്തിപരമായ നിരീക്ഷണമാണെന്ന് പറഞ്ഞു.

  • മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് 5 പുതിയ ജില്ലകൾ.

  • ജില്ലാ വിഭജന ആവശ്യം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും, മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി മാത്രം കാണണമെന്നും ഖലീൽ ബുഖാരി.

View All
advertisement