• HOME
  • »
  • NEWS
  • »
  • buzz
  • »
  • മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ

മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ

വീണ്ടും ഷോപ്പ് തുറന്ന ശേഷം ആദ്യമായെത്തിയ കസ്റ്റമറുടെ മുടിവെട്ടാൻ സ്വർണ്ണം കൊണ്ടുള്ള കത്രികയാണ് ബാർബര്‍ ഉപയോഗിച്ചത്.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Share this:
    മുംബൈ: മൂന്ന് മാസങ്ങൾക്ക് ശേഷം സലൂൺ തുറന്ന സന്തോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഒരു ബാർബർ. ഇടവേളയ്ക്ക് ശേഷം സലൂൺ തുറന്നത് സ്വർണ്ണം കൊണ്ടാണ് മഹാരാഷ്ട്രയിലെ കോലാപുരിലെ ഈ ബാർബർ ആഘോഷിച്ചത്. വീണ്ടും ഷോപ്പ് തുറന്ന ശേഷം ആദ്യമായെത്തിയ കസ്റ്റമറുടെ മുടിവെട്ടാൻ സ്വർണ്ണം കൊണ്ടുള്ള കത്രികയാണ് 52കാരനായ രംഭാവു സങ്ക്പാൽ ഉപയോഗിച്ചത്.

    കോവിഡ് രൂക്ഷമായി വ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലുള്ള സംസ്ഥാനം ജൂൺ 28 മുതൽ സലൂണുകൾക്കും പാര്‍ലറുകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകാണം പ്രവർത്തനം എന്നാണ് നിർദേശം. മാർച്ച് അവസാനത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ചെറുകിട വ്യാപാരികൾക്കും ബാർബർ ഷോപ്പ് ഉടമകള്‍ക്കും അടക്കം ആശ്വാസം പകരുന്നതായിരുന്നു പുതിയ തീരുമാനം.
    TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]Shamna Kasim Blackmail Case|ധർമ്മജന് പുറമെ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാർ; സിനിമാരംഗത്തുള്ള കൂടുതൽപേരുടെ മൊഴിയെടുക്കും [NEWS]
    ഈ സന്തോഷം പ്രകടിപ്പിക്കാനാണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മുടിവെട്ടിന് രംഭാവു സ്വർണ്ണകത്രിക തന്നെ തെരഞ്ഞെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടത് ബാർബർമാരായിരുന്നു. ഇതിനെ മറികടക്കാനാകാതെ ചിലർ ജീവനൊടുക്കിയിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്..

    രംഭാവുവും മകനും ചേർന്നാണ് സലൂൺ നടത്തത്. പ്രതിസന്ധി ഘട്ടത്തെ ഒരുവിധത്തിൽ അതിജീവിച്ചുവെന്നും ഇപ്പോൾ സർക്കാർ സലൂണുകൾക്ക് പ്രവർത്തനാനുമതി നൽകിയത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് സന്തോഷം പ്രകടിപ്പിക്കാന്‍ ഇത്തരത്തിൽ വ്യത്യസ്തമായ മാർഗം തെരഞ്ഞെടുത്തതെന്നാണ് രംഭാവു സങ്ക്പാൽ പറയുന്നത്.

    കഴിഞ്ഞ കുറെ വർഷത്തെ സമ്പാദ്യം മിച്ചം പിടിച്ചാണ് സ്വർണ്ണം കൊണ്ടുള്ള കത്രിക വാങ്ങിയത്. നവജാത ശിശുക്കളുടെ മുടി കളയൽ ചടങ്ങുകളിൽ സ്വർണ്ണ കത്രികയ്ക്ക് വലിയ ഡിമാന്‍ഡാണെന്ന കാര്യവും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.
    Published by:Asha Sulfiker
    First published: