അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നു; പൊലീസിനെ വിളിച്ച് മരുമകൾ

Last Updated:

അമ്മായിയമ്മ മുഴുവൻ സമയവും ടിവി കണ്ടിരിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ മരുമകൾ ദിവസം മുഴുവൻ മൊബൈൽ ഫോണിലാണെന്ന് അമ്മായിയമ്മയും

ഉത്തർപ്രദേശ്: ഗോരക്പൂർ മജ്ഗവൻ ഗ്രാമത്തിൽ നിന്നും വ്യത്യസ്തമാ ഒരു പരാതിയാണ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചത്. അമ്മായിമ്മയ്ക്കെതിരെ മരുമകളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതി കേട്ട പൊലീസ് ആദ്യമൊന്ന് അമ്പരന്നു.
അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നുവെന്നായിരുന്നു മരുമകളുടെ പരാതി. ഇത് കഴിച്ച് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും യുവതി പൊലീസിനോട് പരാതിയായി പറഞ്ഞു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് മതിയായെന്നും അമ്മായിയമ്മ മുഴുവൻ സമയവും ടെലിവിഷന് മുന്നിൽ ഇരിപ്പാണെന്നുമാണ് യുവതി പറയുന്നത്.
പരാതി കേട്ട് സ്ഥലത്തെത്തിയ പൊലീസ് മരുമകളുടേയും അമ്മായിയമ്മയുടേയും പരാതികൾ കേട്ട് ഇതെങ്ങനെ പരിഹരിക്കും എന്ന അമ്പരപ്പിലായിരുന്നു പൊലീസ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പരാതിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
മരുമകളുടെ പരാതി കള്ളമാണെന്നാണ് അമ്മായിയമ്മയുടെ നിലപാട്. താൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ മരുമകൾ സഹായിക്കില്ലെന്നും ഏത് സമയവും മൊബൈലിൽ നോക്കിയിരിപ്പാണെന്നുമാണ് അമ്മായിയമ്മയുടെ പരാതി.
advertisement
ഏറെ സമയം എടുത്താണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പൊലീസ് ഒരുവിധം പരിഹരിച്ചത്. ഒടുവിൽ പരാതി നൽകുന്നതിൽ നിന്ന് മരുമകൾ പിൻവാങ്ങുകയും ചെയ്തു. ഇനി ഇതുപോലുള്ള നിസ്സാര കാര്യങ്ങൾക്ക് പരാതിയുമായി വരരുത് എന്ന താക്കീതും നൽകിയാണ് പൊലീസ് മടങ്ങിയത്.
മറ്റൊരു സംഭവത്തിൽ,  സൗന്ദര്യത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ നിരന്തര അധിക്ഷേപത്തിൽ സഹികെട്ട് പരാതിയുമായി യുവതി. അഹമ്മദാബാദ് സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭർത്താവിന്‍റെ മുൻ കാമുകിയുമായി താരതമ്യപ്പെടുത്തിയായിരുന്നു അധിക്ഷേപവും ഉപദ്രവും എന്നാണ് യുവതി ആരോപിക്കുന്നത്. ഭാര്യയ്ക്ക് ഇരുണ്ട നിറമാണെന്നും തടി കൂടുതലാണെന്നുമായിരുന്നു മുഖ്യ പരാതി.
advertisement
തന്‍റെ മുൻകാമുകി വെളുത്ത്, മെലിഞ്ഞ് സുന്ദരി ആയിരുന്നുവെന്നും ഭാര്യയ്ക്ക് അത്രയും സൗന്ദര്യം ഇല്ലെന്ന് ഇയാൾ പരാതിക്കാരിയോട് പലതവണ പറഞ്ഞിരുന്നു. ഇതിനെ എതിർത്താൽ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഭർത്തൃവീട്ടുകാരും പിന്തുണ നൽകുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഭർത്താവ് തന്നെ ഉപദ്രവിക്കുമ്പോഴൊക്കെ അയാളെ കൂടുതൽ പ്രകോപിതനാക്കുന്ന തരത്തിലായിരുന്നു കുടുംബം പെരുമാറിയിരുന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലും പലപ്പോഴും മാനസിക-ശാരീരിക പീഡനങ്ങൾക്കിരയാകേണ്ടി വന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
advertisement
മുംബൈ സ്വദേശിയായ യുവാവുമായി ഫെബ്രുവരി 2018നായിരുന്നു യുവതിയുടെ വിവാഹം. അക്കാലം മുതൽ തന്നെ സൗന്ദര്യം പോര എന്ന് പറഞ്ഞ് അധിക്ഷേപവും ഉപദ്രവവും പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഭർത്താവും കുടുംബവും യുവതിയുടെ വീട്ടുകാരിൽ നിന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയാതെ വന്നതോടെ ചെറിയ കാരണങ്ങൾ ഉണ്ടാക്കി വഴക്കും മർദ്ദനവും പതിവായിരുന്നു എന്നാണ് ആരോപണം.
advertisement
കാണാൻ ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു കൂടുതൽ ഉപദ്രവം. 'ഇരുണ്ട നിറം, തടി, ഭംഗിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഭർത്താവിന്‍റെ അധിക്ഷേപം. മുൻ കാമുകി നല്ല വെളുത്ത നിറമുള്ള മെലിഞ്ഞ സുന്ദരിയാണ് എന്നും പറയുമായിരുന്നു. ഇതിനെ എതിര്‍ത്താൽ മർദനമാണ് പതിവ്. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇതിന് പ്രോത്സാഹനം നൽകും' പരാതിയിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നു; പൊലീസിനെ വിളിച്ച് മരുമകൾ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement