Covid 19 | മുഖ്യമന്ത്രി പിണറായി വിജയനും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകുന്നു; സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുക്കില്ല

Last Updated:

കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഏഴ് മന്ത്രിമാരും  ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സ്വയം നിരീക്ഷണത്തിൽ പോകുന്ന സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലപ്പുറം കലക്ടർക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹര്യത്തിലാണ് ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരായസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയത്. എ.സി.മൊയ്തീന്റെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാർക്കും ആന്റിജൻ പരിശോധന നടത്തും.
കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കരിപ്പൂർ സന്ദർശിച്ചപ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സന്നിധ്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും നേരത്തെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ല കളക്ടർ ഉൾപ്പെടെ  22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജു, പെരിന്തൽമണ്ണ എ.സി.പി ഹേമലത, അസിസ്റ്റൻറ് കളക്ടർ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡി എം ഒ, എ ഡി എം, സബ് കലക്ടർമാർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്.
advertisement
കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ  കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരും സജീവമായിപങ്കെടുത്തിരുന്നു. കളക്ടറും എസ് പിയും അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചത് ജില്ലയിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ആണ് തീർക്കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മുഖ്യമന്ത്രി പിണറായി വിജയനും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകുന്നു; സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുക്കില്ല
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement