advertisement

Covid19| റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെട്ട് മരിച്ചവരിൽ 24 ശതമാനം കോവിഡ് രോഗികളെന്ന് ആരോഗ്യവകുപ്പ്

Last Updated:

ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൂന്ന് ഘട്ടമായാണ് കോവിഡ് മരണങ്ങളുടെ പഠനം നടന്നത്. പഠനത്തിനായി 252 കോവിഡ് മരണങ്ങളാണ് തെരഞ്ഞെടുത്തത്.

തിരുവനന്തപുരം: പ്രമേഹവും, ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്കിടയിലാണ് കോവിഡ് മരണങ്ങൾ കൂടുതലെന്ന് റിപ്പോർട്ട്. മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്കിടയിൽ 0.8 ശതമാനം പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെട്ടതിനാൽ 24 ശതമാനം കോവിഡ് രോഗികൾ മരിച്ചതായും ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൂന്ന് ഘട്ടമായാണ് കോവിഡ് മരണങ്ങളുടെ പഠനം നടന്നത്. പഠനത്തിനായി 252 കോവിഡ് മരണങ്ങളാണ് തെരഞ്ഞെടുത്തത്. തുടർന്നുള്ള വിശദമായ പഠനത്തിൽ 252 ൽ 223 മരണം മാത്രമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബാക്കി 20 മരണം കോവിഡ് മൂലമല്ലെന്നും, 9 മരണങ്ങളുടെ കാരണം വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മരിച്ചതിൽ 70 ശതമാനം പുരുഷന്മാരായിരുന്നു. 157 പുരുഷന്മാർ മരിച്ചപ്പോൾ 66 സ്ത്രീകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
advertisement
മരിച്ചതിൽ 47.6 ശതമാനം പേരും പ്രമേഹ രോഗികളായിരുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള 46 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള 21.4 ശതമാനവും, കാൻസർ രോഗികളായ 6 ശതമാനം പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഒരു അസുഖങ്ങളും ഇല്ലാത്ത 0.8 ശതമാനം പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്റീൻ വിട്ട് വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഡയാലിസിസ് കേന്ദ്രങ്ങളിലും, കാൻസർ സെന്ററുകളിലും രോഗവ്യാപനം ഉണ്ടാകാതെ നിയന്ത്രിക്കണം.
advertisement
ഗുരുതര രോഗങ്ങൾ ഉള്ളവരെ പ്രാദേശിക അടിസ്ഥാനത്തിൽ കണ്ടെത്തി ആരോഗ്യാവസ്ഥ പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെട്ട് മരിച്ചവരിൽ 24 ശതമാനം കോവിഡ് രോഗികളെന്ന് ആരോഗ്യവകുപ്പ്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement