കോവിഡ് പരിശോധനക്ക് പേര് മറച്ചുവെച്ചുവെന്ന് പരാതി; വിശദീകരണവുമായി KSU നേതാവ് കെ എം അഭിജിത്

Last Updated:

പ്രഥമിക സമ്പർക്ക പട്ടികയിലുള്ള പ്രമുഖ നേതാക്കളുടെ ക്വറന്റീൻ ഒഴിവാക്കാനാണ് അഭിജിത്ത് ആൾമാറാട്ടം നടത്തിയതെന്ന് എസ്എഫ്ഐ.

തിരുവനന്തപുരം: കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് വ്യാജപേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതി. എന്നാൽ കോവി‍ഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയാണെന്നും പേര് മറച്ചുവെച്ചിട്ടില്ലെന്നും കെ എം അഭിജിത് പറയുന്നു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായരാണ് അഭിജിത്തിനെതിരെ പരാതി നൽകിയത്. കെ.എം.അബി എന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം തെറ്റായാണ് നൽകിയതെന്നുമാണ് പരാതിയിൽ പറയുന്നത്.
കെ എം അബി എന്ന പേരിൽ മറ്റൊരു കെ.എസ്.യു നേതാവിന്റെ വിലാസത്തിലാണ് അഭിജിത് പരിശോധന നടത്തിയതെന്നും കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരിശോധനയ്ക്ക് നൽകിയ വിലാസത്തിൽ തന്നെ ക്വറന്റീനിലാണെന്ന് കെ എം അഭിജിത് അറിയിച്ചു.
advertisement
പോത്തൻകോട് പഞ്ചായത്തിൽ 19 പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു. പ്ലാമൂട് വാർഡിൽ മാത്രം മൂന്ന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നാമൻ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്ന ആരോഗ്യ പ്രവർത്തകരുടെ അന്വേഷണത്തിലാണ് ഇത് കെ എം അഭിജിത്താണെന്ന് മനസിലായത്.
പേര് മറച്ചുവെച്ചിട്ടില്ലെന്ന് കെ എം അഭിജിത്
ഫേസ്ബുക്കിൽ അഭിജിത് നൽകിയ വിശദീകരണം ഇങ്ങനെ- ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വറന്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വറന്റയിൻ ഇരിക്കുന്നത്. രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.
advertisement
ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്.
advertisement
സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു.
ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്? അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.
advertisement
ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്.
പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.
advertisement
അഭിജിത്തിനെതിരെ കേസെടുക്കണമെന്ന് എസ്എഫ്ഐ
പ്രഥമിക സമ്പർക്ക പട്ടികയിലുള്ള പ്രമുഖ നേതാക്കളുടെ ക്വറന്റീൻ ഒഴിവാക്കാനാണ് അഭിജിത്ത് ആൾമാറാട്ടം നടത്തിയതെന്ന് എസ്എഫ്ഐ. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടർത്താൻ ബോധപൂർവ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്സെടുക്കാൻ പോലീസ് തയാറാകണമെന്നും ഒളിവിൽ കഴിയുന്ന കെ.എം. അഭിജിത്ത് എത്രയും വേഗം സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് ചികിത്സാ സെന്ററിലേക്ക് പ്രവേശിക്കാൻ തയാറാകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് പരിശോധനക്ക് പേര് മറച്ചുവെച്ചുവെന്ന് പരാതി; വിശദീകരണവുമായി KSU നേതാവ് കെ എം അഭിജിത്
Next Article
advertisement
തല പോയിട്ടും ഒന്നരവർഷം കൂടി ജീവിച്ച കോഴിയെ അറിയാമോ?
തല പോയിട്ടും ഒന്നരവർഷം കൂടി ജീവിച്ച കോഴിയെ അറിയാമോ?
  • മൈക്ക് എന്ന കോഴി തലയറുത്തിട്ടും 18 മാസത്തോളം ജീവിച്ചു, ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു.

  • 1945-ല്‍ മൈക്കിന്റെ തല അറുത്തെങ്കിലും, രക്തം വാര്ന്നുപോകാതെ ഐഡ്രോപ്പര്‍ വഴി ഭക്ഷണം നല്‍കി.

  • 'മൈക്ക് ദി ഹെഡ്‌ലെസ് ചിക്കന്‍' ഓര്‍മ്മയ്ക്കായി ഫ്രൂട്ടയില്‍ വാര്‍ഷിക ഫെസ്റ്റിവല്‍ നടത്തുന്നു.

View All
advertisement