advertisement

വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; 22 കാരൻ പിടിയിൽ

Last Updated:

പ്രതി മുന്‍പും യുവതിയെ ആക്രമിച്ചാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഈ കേസിൽ ഇയാൾ ശിക്ഷയും അനുഭവിച്ചിരുന്നു

നെടുങ്കണ്ടം പൊലീസ്
നെടുങ്കണ്ടം പൊലീസ്
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാൻ ശ്രമം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരിയെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
Also Read- ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ
പരിക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് ലഹരി ഉപയോഗിച്ചെത്തിയ പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ലൈംഗികാതിക്രമം എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
advertisement
യുവതി കൈ കൊണ്ട് ആക്രമണം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റു. കൈ ഞരമ്പുകൾ അറ്റുപോയ യുവതി പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. പ്രതിയും പിന്നാലെ ഓടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി. ഇയാള്‍ മുന്‍പും യുവതിയെ ആക്രമിച്ചാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഈ കേസിൽ പ്രതി ശിക്ഷയും അനുഭവിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; 22 കാരൻ പിടിയിൽ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement