advertisement

ആൺകുഞ്ഞ് ജനിക്കുന്നതിന് മന്ത്രവാദിയുടെ ഉപദേശം കേട്ട് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം

Last Updated:

മന്ത്രവാദി, പെൺകുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വർഷത്തെ തടവിന് പോക്സോ കോടതി ശിക്ഷിച്ചു

(Representational image: News18/File)
(Representational image: News18/File)
പത്ത് വർഷക്കാലം പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. ബിഹാറിലെ ബക്സർ ജില്ലയിലാണ് സംഭവം. ആൺകുഞ്ഞ് ജനിക്കുന്നതിനായി മന്ത്രവാദിയുടെ ഉപദേശം കേട്ടാണ് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസിൽ മന്ത്രവാദി, പെൺകുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വർഷത്തെ തടവിന് പോക്സോ കോടതി ശിക്ഷിച്ചു.
വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി കുടുംബംഗങ്ങൾക്കെതിരെ പരാതി നല്‍കിയതോടെയാണ് നടുക്കുന്ന പീഡന പരമ്പര പുറംലോകം അറിഞ്ഞത്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സാമൂഹികക്ഷേമ പ്രവർത്തകർ, നിരക്ഷരതയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും വ്യക്തമാക്കി. ഇത് ലിംഗവിവേചനം മാത്രമല്ല, നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ ഫലമാണെന്നും ഇത് സ്ത്രീകൾ തന്നെ ചോദ്യം ചെയ്യുന്നതുവരെ തുടരുമെന്നും അവർ പറയുന്നു.
advertisement
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 2012നാണ് പ്രതി മന്ത്രവാദിയെ സമീപിച്ചത്. തനിക്ക് രണ്ട് പെൺമക്കളാണുള്ളതെന്നും ഒരാൺകുഞ്ഞ് ജനിക്കുന്നതിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. സ്വന്തം പെൺമക്കളെ ലൈംഗികമായി പീഡ‍ിപ്പിക്കാനായിരുന്നു മന്ത്രവാദിയുടെ ഉപദേശം. യാദൃച്ഛികമായി പ്രതിക്ക് ആൺകുഞ്ഞ് പിറന്നു. എന്നാൽ കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതിന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തുടരണമെന്നും മന്ത്രവാദി പ്രതിയെ ഉപദേശിച്ചു. ഒടുവിൽ മന്ത്രവാദിയും പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറയുന്നു.
advertisement
കഴിഞ്ഞ വർഷം മെയ് മാസത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ കേസെടുത്ത പൊലീസ്, വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺകുഞ്ഞ് ജനിക്കുന്നതിന് മന്ത്രവാദിയുടെ ഉപദേശം കേട്ട് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement