വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചു; നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Last Updated:

മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ ഇയാളോട് കൂടുതൽ മദ്യം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് കൊലപാതകം നടന്നത്.

ലക്നൗ: വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ പാലിമുകിംപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കൊലപാതകം നടന്നത്.
28കാരനായ ബബ് ലുആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വിവാഹം കഴിഞ്ഞയുടനെ പാലിമുകിം പുർ ഗ്രാമത്തിൽ സുഹൃത്തുക്കളെ കാണാൻ പോയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ ഇയാളോട് കൂടുതൽ മദ്യം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിന് വിസമ്മതിച്ചതോടെ സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് കൊലപാതകം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാം ഖിലാഡിയാണ് മുഖ്യപ്രതി.
advertisement
ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് അഞ്ച് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചു; നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു
Next Article
advertisement
കൊല്ലത്തെ ആരാധനാലയത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ
കൊല്ലത്തെ ആരാധനാലയത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ
  • കൊല്ലം നഗരത്തിലെ ആരാധനാലയത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

  • മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്, മൂന്ന് വർഷമായി മഠത്തിൽ താമസിച്ചിരുന്നത്.

  • സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു, മേരി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി.

View All
advertisement