വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ

Last Updated:

പ്രളയ ദുരിതാശ്വാസമായി ലഭിച്ച രണ്ടര ലക്ഷം രൂപയുമായാണ് ഇയാൾ വിവാഹദിനത്തിൽ തന്നെ കടന്നു കളഞ്ഞത്.

തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മാള സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചശേഷം പണവുമായി മുങ്ങിയയാൾ അറസ്റ്റിൽ. തിരുവല്ല സ്വദേശി കണ്ടത്തിൽ കുഞ്ഞുമോൻ(41) എന്നയാളാണ് അറസ്റ്റിലായത്. വിവാഹദിവസം തന്നെയാണ് കുഞ്ഞുമോൻ പണവുമായി മുങ്ങിയത്.
രണ്ടുമാസം മുമ്പാണ് കുഞ്ഞുമോനും യുവതിയുമായുള്ള വിവാഹം നടന്നത്. പ്രളയ ദുരിതാശ്വാസമായി ലഭിച്ച രണ്ടര ലക്ഷം രൂപയുമായാണ് ഇയാൾ വിവാഹദിനത്തിൽ തന്നെ കടന്നു കളഞ്ഞത്.
അന്നുതന്നെ യുവതിയും വീട്ടുകാരും ചേർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾ നൽകിയിരുന്നത് വ്യാജ മേൽവിലാസമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുഞ്ഞുമോനെ കണ്ടെത്താനായില്ല. ഇയാൾ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
advertisement
എന്നാൽ യുവതിയുടെ ബന്ധുക്കൾ ഇയാളുടെ ഇപ്പോഴത്തെ ഫോൺ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. കഴിഞ്ഞ ദിവസം തന്ത്രപൂർവ്വം നാട്ടിലേക്കു വിളിച്ചുവരുത്തി കുഞ്ഞുമോനെ പൊലീസിന് കൈമാറുകയായിരുന്നു.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ്; ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് പൊലീസുകാരൻ [NEWS]
ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കുഞ്ഞുമോൻ മാള സ്വദേശിനിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ള കുഞ്ഞിന്‍റെ ചികിത്സാച്ചെലവിന് പണം വേണമെന്ന് പറഞ്ഞാണ് കുഞ്ഞുമോൻ രണ്ടരലക്ഷം രൂപ കൈക്കലാക്കിയത്. എന്നാൽ വിവാഹം ദിവസം രാത്രി തന്നെ ഇയാൾ പണവുമായി കടന്നുകളയുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement