നൈട്രോസെപാം ഗുളികകളുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ; കണ്ടെടുത്തത് അഞ്ഞൂറോളം ഗുളികകൾ

Last Updated:

സ്കൂട്ടറിൽ പോവുകയായിരുന്ന യുവാക്കളെ പിന്തുടർന്ന് സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്.

തൃശൂർ: അതിമാരകമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളികകളുമായി തൃശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന്, കുന്നൻ വീട്ടിൽ ബെന്നിയുടെ മകൻ സിയോൺ (26), മുളയം ചിറ്റേടത്ത് വീട്ടിൽ ആന്റണിയുടെ മകൻ ബോണി (20)എന്നിവരാണ് അറസ്റ്റിലായത്.  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് എക്സൈസ് സംഘം യുവാക്കളെ പിടികൂടിയത്.
സ്കൂട്ടറിൽ പോവുകയായിരുന്ന യുവാക്കളെ പിന്തുടർന്ന് സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അഞ്ഞൂറോളം ഗുളികകൾ കണ്ടെടുത്തു.
ന്യൂറോ രോഗികൾക്ക് നൈട്രോസെപാം ഗുളികകൾ മരുന്നായി നൽകാറുണ്ട്. ഈ ഗുളിക ലഹരി പദാർത്ഥമായും ഉപയോോഗിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നെട്രോ സെപാം ഗുളികകൾ വിൽപന നടത്താൻ പാടുള്ളൂ.
കുറിപ്പടി വ്യാജമായി നിർമിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് യുവാക്കൾ ഈ ഗുളിക വാങ്ങാറുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം പിടിയിലായ യുവാക്കൾക്ക് മെഡിക്കൽ ഷോപ്പുകാരൻ അനധികൃതമായി ഗുളികകൾ നടത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൈട്രോസെപാം ഗുളികകളുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ; കണ്ടെടുത്തത് അഞ്ഞൂറോളം ഗുളികകൾ
Next Article
advertisement
ഇത് എന്തൊക്കെയാ! വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നപ്പോൾ കണ്ടത്
ഇത് എന്തൊക്കെയാ! വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നപ്പോൾ കണ്ടത്
  • വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലറ തുറന്നപ്പോൾ ഒന്നും കണ്ടെത്താനായില്ല.

  • വടകര സബ് ട്രഷറി ഓഫീസിലെ നിലറ വടകര ആർഡിഒ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ തുറന്നു.

  • ഇത്തരം ഇരുമ്പറകൾ കള്ളന്മാരിൽ നിന്ന് രക്ഷനേടാനായാണ് പണ്ടുകാലത്ത് നിർമ്മിച്ചിരുന്നതെന്ന് ട്രഷറി ഓഫീസർ.

View All
advertisement