'എന്റെ ഹൃദയം വീണ്ടും തകർന്നു'; ദിൽ ബേച്ചാര കണ്ട ശേഷം ഹൃദയ സ്പർശിയായി പോസ്റ്റുമായി നടി കൃതി സനൻ

Last Updated:

മാന്നിയിലൂടെ പല സന്ദർഭങ്ങളിലും നീ ജീവിച്ചിരിക്കുന്നത് ഞാൻ കണ്ടുവെന്ന് കൃതി കുറിച്ചു.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ദിൽബേച്ചാര ജൂലൈ 24ന് OTT വഴിറിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം കണ്ട ശേഷം ആരാധകരുൾപ്പെടെ വൈകാരികമായാണ് പ്രതികരിച്ചിരുന്നത്. നിരവധി സെലിബ്രിറ്റികളും സിനിമ കണ്ട ശേഷം സുശാന്തിനെ കുറിച്ച് വൈകാരികമായി തന്നെ പ്രതികരിച്ചു.
സുശാന്തിന്റെ അവസാന ചിത്രം കണ്ട ശേഷം നടിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ കൃതി സനനും ഹൃദയ സ്പർശിയായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഞായറാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് കൃതി പോസ്റ്റ് പങ്കുവെച്ചത്. സുശാന്തിൻറെ ചിത്രങ്ങളടങ്ങുന്ന വീഡിയോ കൊളാഷിനൊപ്പമാണ് കൃതിയുടെ പോസ്റ്റ്.
സിനിമ കണ്ടപ്പോൾ വീണ്ടും തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്ന് കൃതി പറയുന്നു. സുശാന്ത് അവതരിപ്പിച്ചിരിക്കുന്ന മുന്നി എന്ന കഥാപാത്രത്തിലൂടെ പല സന്ദർഭങ്ങളിലും സുശാന്ത് ജീവിച്ചിരിക്കുന്നതായി തനിക്ക് തോന്നിയെന്നും കൃതി പറയുന്നു.
advertisement
[PHOTO]
ചിത്രത്തിലെ നായിക സഞ്ജന സാങ്ഘി, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവരെയും കൃതി പോസ്റ്റിൽ അഭിന്ദിച്ചിട്ടുണ്ട്.
advertisement
കൃതി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്; ഇത് ഓകെ അല്ല! കൂടാതെ ഇത് യോജിക്കുന്നുമില്ല.. ഇത് ഒരിക്കൽ കൂടി എന്റെ ഹൃദയം തകർത്തിരിക്കുന്നു. മാന്നിയിലൂടെ പല സന്ദർഭങ്ങളിലും നീ ജീവിച്ചിരിക്കുന്നത് ഞാൻ കണ്ടു. ഈ കഥാപാത്രത്തിൽ നിന്നെ നീ അടയാളപ്പെടുത്തിയിരിക്കുന്നത് എവിടെയൊക്കെയാണെന്ന് എനിക്ക് നന്നായി അറിയാം. എല്ലായ്പ്പോഴത്തെയും പോലെ നിന്റെ നിശബ്ദതയാണ് നിന്റെ മാന്ത്രികത. ഒന്നും പറയാതെ നീ വളരെയധികം പറയുന്ന നിമിഷങ്ങൾ- കൃതി കുറിച്ചു.
2017ൽ പുറത്തിറങ്ങിയ രാബ്ത എന്ന ചിത്രത്തിൽ കൃതിയും സുശാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെയും കൃതി അദ്ദേഹത്തെ കുറിച്ച് വൈകാരിക പോസ്റ്റ് പങ്കുവെച്ചിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്റെ ഹൃദയം വീണ്ടും തകർന്നു'; ദിൽ ബേച്ചാര കണ്ട ശേഷം ഹൃദയ സ്പർശിയായി പോസ്റ്റുമായി നടി കൃതി സനൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement