ഡൽഹിയിലെ കോളജിൽ വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം: 10 പേർ അറസ്റ്റിൽ

Last Updated:

അതിഭീകരമായ ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.

ന്യൂഡൽഹി: ഗാര്‍ഗി കോളജിലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിൽ. 18-25 വയസിന് ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കോളജ് വാർ‌ഷിക ദിനാഘോഷങ്ങളോടനുബന്ധിച്ച് ക്യാംപസിനുള്ളിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വനിതാ കമ്മീഷൻ അടക്കം ഇടപെട്ട സംഭവത്തിൽ ദിവസങ്ങൾ പിന്നിടുമ്പോഴാണ് നടപടി ഉണ്ടായിരിക്കുന്നത്.
കോളജ് ഗേറ്റ് ചാടിക്കടന്ന് ഒരു സംഘം ക്യാംപസിനുള്ളിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിഭീകരമായ ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇത്രയും അക്രമങ്ങൾ ഉണ്ടായിട്ടും പൊലീസിൽ പരാതി നൽകാൻ തയ്യാറാകാത്ത കോളജ് അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
advertisement
ഇതിന് പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എംഎൽ ശർമ എന്നയാൾ സുപ്രീം കോടതിയിൽ പൊതുതാത്പ്പര്യ ഹർജിയും സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ അടിയന്തിര നടപടി ഉണ്ടായിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിലെ കോളജിൽ വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം: 10 പേർ അറസ്റ്റിൽ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement