Rajinikanth | രജനികാന്ത് വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന; നെഞ്ചിടിപ്പോടെ തമിഴ് രാഷ്ട്രീയം

Last Updated:

ഇതിനിടെ, രജനികാന്തിനെ പിന്തിരിപ്പിക്കാൻ ഡിഎംകെ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ചെന്നൈ: ആരാധകർ കാത്തിരുന്ന സൂപ്പർതാരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ലെന്ന് സൂചന. വിജയദശമി ദിനത്തിൽ സൂപ്പർതാരം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പേറുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടിൽ വഴിതുറക്കുന്നതാകും രജനിയുടെ പാർട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
''നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുൻപുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു''- രജനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ''രജനികാന്ത് ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ജനുവരി മുതൽ തമിഴ്നാടിന്റെ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി ആത്മീയ രാഷ്ട്രീയ തരംഗം തീർക്കുന്നതിനാണ് അദ്ദേഹം തയാറെടുക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരുടെ കണ്ണുകൾ തമിഴ്നാട്ടിലേക്കാകും''- ഹിന്ദുമക്കൾ കക്ഷി സ്ഥാപകൻ അർജുൻ സമ്പത്ത് പറയുന്നു. ലോക്ക്ഡൗൺ കാലത്തും താരവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് സമ്പത്ത് പറയുന്നു.
advertisement
''ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. മഹാമാരി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ലാത്ത ഈ സമയത്ത് വലിയ ജനക്കൂട്ടം സംഘടിപ്പിക്കുന്നതും അതുവഴിയുണ്ടാകുന്ന ആരോഗ്യ സുരക്ഷാകാര്യത്തിലും രജനികാന്ത് ആശങ്കാകുലനാണ്.'' ദളിത് രാഷ്ട്രീയ നേതാവും മുൻ നിയമസഭാംഗവുമായിരുന്ന സി കെ തമിളരശൻ പറയുന്നു. ''ഞാൻ ഉൾപ്പെടെ നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഏഴുമാസം മാത്രമുള്ളപ്പോൾ ഒരു തീരുമാനം എടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ നോ പറഞ്ഞിട്ടില്ല. കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കാകുലരാണ്'' - തമിളരശൻ പറഞ്ഞു.
advertisement
ശബ്ദ-വീഡിയോ സന്ദേശങ്ങൾ തന്നെ വലിയ സ്വാധീനമുണ്ടാക്കുന്ന ഈ കാലത്ത്, രണ്ടുലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ച് മധുരയിൽ പാർട്ടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഗംഭീരമായി നടത്തണമെന്ന ആഗ്രഹമാണ് രജനികാന്തിനുള്ളത്. ഇതിനൊപ്പെം 15-20 ജില്ലാതല യോഗങ്ങളും സംഘടിപ്പിച്ച് താഴേത്തട്ടിൽ തരംഗം തീർക്കാനും ഡിഎംകെക്കും എഐഎഡിഎംകെക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കാനുമാണ് രജനി ലക്ഷ്യമിടുന്നത്. എന്നാൽ കോവിഡും സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളുമാണ് തീരുമാനം എടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നത്.
advertisement
''രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം 200 ശതമാനം ഉറപ്പാണ്. ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ രജനികാന്തിൽ നിന്ന് പ്രത്യേക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ''- രജനി മക്കൾ മൺറത്തിന്റെ ഒരു ജില്ലാ പ്രസിഡന്റ് പറയുന്നു.
ഇതിനിടെ, ആരോഗ്യം കണക്കിലെടുത്ത് ഈ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന നിലപാട് എടുക്കാൻ രജനികാന്തിന്റെ സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും ഡിഎംകെ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് രാജ്യസഭാ എംപിയും പാർട്ടി വക്താവുമായ ടികെഎസ് ഇളങ്കോവൻ തള്ളിക്കളയുന്നു. ''ഇനി ഞങ്ങൾ അങ്ങനെ ആവശ്യപ്പെട്ടാലും അദ്ദേഹം അനുസരിക്കണമെന്നുണ്ടോ, തീരുമാനം മാറ്റണമെന്നുണ്ടോ''- ഇളങ്കോവൻ ചോദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Rajinikanth | രജനികാന്ത് വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന; നെഞ്ചിടിപ്പോടെ തമിഴ് രാഷ്ട്രീയം
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement