advertisement

Lunar Eclipse | 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം; നവംബര്‍ 19ന് കാണാം അപൂര്‍വ്വ പ്രതിഭാസം

Last Updated:

നവംബര്‍ 19ന് ശേഷം ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയുക 2669 ഫെബ്രുവരി എട്ടിനാണ്.

Representative pic: Shutterstock
Representative pic: Shutterstock
580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം(Lunar Eclipse) നവംബര്‍ 19ന് ദൃശ്യമാകും. നവംബര്‍ 19ന് ഉച്ചയ്ക്ക് 12:48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകിട്ട് 4:17ന് അവസാനിക്കും. അരുണാചല്‍പ്രദേശിലെയും അസമിലേയും ചില മേഖലകളില്‍ ഈ പ്രതിഭാസം കാണാനാകുമെന്ന് എംപി ബിര്‍ള പ്ലാനിറ്റേറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രസാദ് ദുരൈ അറിയിച്ചു.
580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം മൂന്നു മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്‍ഡ് നീളുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വേളയില്‍ ചന്ദ്രനെ രക്തത്തിന്റെ നിറത്തിലാണ് കാണനാവുക. ഉച്ചയ്ക്ക് 2.34നാണ് പരമാവധി ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയുക.
നവംബര്‍ 19ന് ശേഷം ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയുക 2669 ഫെബ്രുവരി എട്ടിനാണ്. ഒടുവില്‍ ഈ പ്രതിഭാസം നടന്നത് 1440 ഫെബ്രുവരി 18നാണ്. നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്‌ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം കാണാനാകും.
advertisement
അവസാനമായി ചന്ദ്രഗ്രഹണം നടന്നത് 2018 ജൂലൈ 27നാണ്. അടുത്ത ചന്ദ്രഗ്രഹണം നടക്കുക 2022 മേയ് 16നാണ്. എന്നാല്‍ ഇത് ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ലെന്ന് ദേബി പ്രസാദ് പറഞ്ഞു.
Time Traveller | 'ഞാൻ ഭൂമിയിലെ അവസാന മനുഷ്യൻ'; 2027 ൽ നിന്നുള്ള ടൈം ട്രാവലറാണെന്ന് അവകാശപ്പെട്ട് ടിക്ടോക്ക് ഉപയോക്താവ്
യാത്ര (Travel) ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ഇന്ന് ആരുമുണ്ടാകില്ല. സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും കണ്ടിട്ടുള്ളതു പോലെ ടൈം ട്രാവല്‍ മനുഷ്യന്റെ കൗതുകകരമായ സ്വപ്‌നമാണ്. ടൈം ട്രാവലര്‍ (Time Traveller) ആണെന്ന് അവകാശപ്പെട്ട ഒരു ടിക് ടോക് ഉപയോക്താവിന്റെ വീഡിയോ (Tiktok Video) ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് (Viral). വീഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്‌സില്‍ ആ വ്യക്തിയ്ക്ക് ധാരാളം ചോദ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. യൂണികോസോബ്രിവിവിയെന്റ എന്ന അക്കൗണ്ടില്‍ നിന്നുമാണ് 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉയരത്തിൽ നിന്ന് താഴോട്ടു നോക്കിയാൽ കാണുന്ന കാഴ്ചകളാണ് ഉള്ളത്. താന്‍ ഈ ലോകത്തിലെ അവസാന മനുഷ്യനാണെന്നും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി അവകാശപ്പെടുന്നു.
advertisement
വീഡിയോയില്‍, വലിയ കെട്ടിടങ്ങളും (Buildings) ആളൊഴിഞ്ഞ ക്രോസ്‌റോഡും റോഡില്‍ കുറെ കാറുകളും കാണാമെങ്കിലും മനുഷ്യരില്ല. വീഡിയോയുടെ തുടക്കത്തില്‍ ഒരു പക്ഷി പറക്കുന്നുണ്ട്. ''എന്റെ പേര് ഹാവിയര്‍, ഞാന്‍ ലോകത്ത് തനിച്ചാണ്'', ടിക് ടോക്ക് ഉപയോക്താവ് ബയോയില്‍ കുറിച്ചത് ഇങ്ങനെയാണ്. ടിക് ടോക്കിൽ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന അതേ ഉപയോക്തൃ നാമത്തില്‍ ഇയാൾക്ക്ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്.
'ഞാന്‍ 2027 മുതല്‍ ടൈം ട്രാവൽ ചെയ്യുന്നു. ഞാന്‍ ലോകത്ത് തനിച്ചാണ്", വീഡിയോ പങ്കുവെച്ചുകൊണ്ട് ടിക്ടോക് ഉപയോക്താവ് എഴുതി. എന്നാൽ, ടിക് ടോക്കില്‍ 2.2 ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞ ഈ വീഡിയോയിലുള്ളത് ലോക്ക്ഡൗൺ കാലത്തെ ദൃശ്യങ്ങളാണെന്ന് മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു. ആരും പുറത്തിറങ്ങാതിരുന്ന ലോക്ക്ഡൗൺ കാലത്തെ വീഡിയോ ആണ് ഇതെന്ന് വ്യക്തമാണെന്നും കമന്റില്‍ പറയുന്നു.
advertisement
''നിങ്ങള്‍ ഭൂമിയിലെ അവസാനത്തെ മനുഷ്യനാണെങ്കില്‍ പിന്നെ എങ്ങനെയാണ് ട്രാഫിക് ലൈറ്റുകള്‍ ഇപ്പോഴും കത്തുന്നത്? എങ്ങനെയാണ് വൈദ്യുതി ഉണ്ടാകുന്നത്?'' മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു.വേറൊരാളാകട്ടെ, സാധാരണ തിരക്കുണ്ടാകാറുള്ള ഏതെങ്കിലും സ്ഥലത്ത് നിന്ന് തത്സമയ വീഡിയോ സ്ട്രീം ചെയ്യാന്‍ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയെ വെല്ലുവിളിച്ചു. ''നിങ്ങള്‍ ഉണരുമ്പോള്‍, എല്ലാ സ്ഥലവും മാറുന്നു. 2021 നും 2027 നും ഇടയില്‍ ഞാന്‍ കുടുങ്ങി കിടക്കുകയാണ്. ഞാന്‍ നിങ്ങളുടേതിന് സമാന്തരമായ ഒരു ലോകത്താണ് ജീവിക്കുന്നത്",ചോദ്യങ്ങള്‍ക്ക് മറുപടിയായി അയാള്‍ എഴുതി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Lunar Eclipse | 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം; നവംബര്‍ 19ന് കാണാം അപൂര്‍വ്വ പ്രതിഭാസം
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement