'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം

Last Updated:

ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തെ സംബന്ധിച്ച് തുടർ നടപടി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് സമിതി ചേർന്നത്

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
നവംബർ 10-ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര കാബിനറ്റ് ബുധനാഴ്ച പ്രമേയം പാസാക്കി, സംഭവത്തെ "അപലപനീയവും ഭീരുത്വപരവും" എന്ന് പ്രമേയത്തിൽ വിശേഷിപ്പിച്ചു. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കാബിനറ്റ് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
"2025 നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിലൂടെ രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരാക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഈ സ്ഫോടനം നിരവധി മരണങ്ങൾക്കും മറ്റ് പലർക്കും പരിക്കേൽക്കുന്നതിനും കാരണമായി," കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കാബിനറ്റ് പ്രമേയം വായിച്ചു.
ഇതും വായിക്കുക: ഡൽഹി സ്ഫോടനക്കേസിൽ‌ ആരോപണവിധോയനായ ഡോ. ഉമർ നബിയുമായി ബന്ധമുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ കണ്ടെത്തി
"അർത്ഥശൂന്യമായ ഈ അക്രമത്തിൽ ഇരയായവരുടെ ആത്മാവിന് കാബിനറ്റ് ആദരാഞ്ജലികൾ അർപ്പിക്കുകയും ദുരന്തത്തിലായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും, ഇരകൾക്ക് പരിചരണവും പിന്തുണയും നൽകുന്ന മെഡിക്കൽ ഉദ്യോഗസ്ഥരുടെയും അടിയന്തര രക്ഷാപ്രവർത്തകരുടെയും ഉടനടിയുള്ള ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു," പ്രമേയം കൂട്ടിച്ചേർത്തു.
advertisement
'അപലപനീയവും ഭീരുത്വപരവുമായ പ്രവൃത്തി'
ദേശീയ തലസ്ഥാനത്ത് നടന്ന ഈ മാരകമായ സ്ഫോടനത്തെ സർക്കാർ 'ഭീകരാക്രമണം' എന്ന് അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. ഈ കിരാതകൃത്യം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
advertisement
"നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ അപലപനീയവും ഭീരുത്വപരവുമായ പ്രവൃത്തിയെ കാബിനറ്റ് ഏകകണ്ഠമായി അപലപിക്കുന്നു. ഭീകരതയുടെ എല്ലാ രൂപങ്ങളോടും പ്രകടനങ്ങളോടുമുള്ള ഇന്ത്യയുടെ 'സീറോ ടോളറൻസ്' നയം കാബിനറ്റ് വീണ്ടും ഉറപ്പിച്ചു പറയുന്നു," പ്രമേയത്തിൽ വ്യക്തമാക്കുന്നു.
അധികാരികളുടെയും സുരക്ഷാ ഏജൻസികളുടെയും പൗരന്മാരുടെയും സമയബന്ധിതവും ഏകോപിപ്പിച്ചതുമായ പ്രതികരണത്തെയും കാബിനറ്റ് അഭിനന്ദിച്ചു, ഒപ്പം നിരവധി രാജ്യങ്ങളുടെ ഐക്യദാർഢ്യ പ്രസ്താവനകളെയും പ്രശംസിച്ചു.
"സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അങ്ങേയറ്റം വേഗതയോടും പ്രൊഫഷണലിസത്തോടും കൂടി മുന്നോട്ട് കൊണ്ടുപോകാൻ കാബിനറ്റ് നിർദ്ദേശിക്കുന്നു, അതുവഴി കുറ്റവാളികളെയും, അവരുടെ സഹായികളെയും, സ്പോൺസർമാരെയും തിരിച്ചറിയാനും കാലതാമസം കൂടാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയും. സർക്കാരിന്റെ ഉന്നത തലങ്ങളിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും," പ്രമേയം കൂട്ടിച്ചേർത്തു.
advertisement
ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തെ സംബന്ധിച്ച് തുടർ നടപടി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് സമിതി ചേർന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ പങ്കെടുത്തു.
ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം, സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ, സർക്കാരിന്റെ ഭാവി സുരക്ഷാ തന്ത്രം എന്നിവ സിസിഎസ് അവലോകനം ചെയ്തു. യോഗത്തിന് ശേഷം പ്രധാനമന്ത്രി അമിത് ഷായുമായും അജിത് ഡോവലുമായും പ്രത്യേക ചർച്ച നടത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement