പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഷഹീൻബാഗ് ഓഫീസിൽ ഉത്തർപ്രദേശ് STF പരിശോധന; സിഡി, ലഘുലേഖ, പെൻഡ്രൈവ് കണ്ടെടുത്തു

Last Updated:

ഡിസംബർ 12 ന് കേരളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. അവിടെ നിന്ന് എസ് ടി എഫ് ഉത്തർ പ്രദേശിലേക്ക് കൊണ്ടു വന്നു.

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ഓഫീസിൽ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിശോധന. ഡൽഹിയിലെ ഷഹീൻ ബാഗിലെ ഓഫീസിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ലഘുലേഖകൾ, സി ഡികൾ, ഡി വി ഡികൾ, പെൻ ഡ്രൈവുകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ ഓഫീസിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മഥുരയിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങൾ നൽകിയ വിശ്വസനീയമായ വിവരങ്ങളെ തുടർന്ന് ആയിരുന്നു തലസ്ഥാനത്തെ പി എഫ് ഐയുടെയും സി എഫ് ഐയുടെയും കേന്ദ്രങ്ങളിൽ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് റെയ്‌ഡ് നടത്തിയത്. ഹൈന്ദവ സംഘടനകളിൽ പ്രധാനപ്പെട്ട രണ്ട് പദവികൾ വഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ പി എഫ് ഐയുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ഇത്.
ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ആയുധങ്ങൾ, കുറ്റകരമായ രേഖകൾ എന്നിവ പിടിച്ചെടുത്തു.
advertisement
ഉത്തർപ്രദേശ് എ ഡി ജി, ക്രമസമാധാനം പ്രശാന്ത് കുമാർ പറയുന്നത് അനുസരിച്ച് സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനകളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരെ ലക്ഷ്യമിട്ടാണെന്നാണ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള രണ്ടുപേരെ ഉത്തർപ്രദേശ് എസ് റ്റി എഫ് അറസ്റ്റ് ചെയ്തു.
advertisement
കേരളത്തിൽ നിന്നുള്ള അൻസാദ് ബദ്റുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ തങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ ശ്രമിച്ചതായി പൊലീസുകാർ പറയുന്നു.
'ഫെബ്രുവരി 11ന് അവർ ട്രെയിനിൽ വരുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ, തിരച്ചിൽ നടത്തിയപ്പോൾ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, ഇന്ന് കുക്രെയിൽ പിക്നിക് സ്പോട്ടിൽ അവർ കണ്ടുമുട്ടുമെന്ന് മറ്റൊരു വിവരം ലഭിച്ചു. അവിടെ വച്ച് അവരെ പിടികൂടുകയായിരുന്നു' - എ എൻ ഐയെ ഉദ്ധരിച്ച് കുമാർ പറഞ്ഞു.
advertisement
'ഹിന്ദു സംഘടനകളുടെ പരിപാടികളിൽ വസന്ത് പഞ്ചമി ദിനത്തിൽ ബോംബ് സ്ഫോടനം നടത്തുക, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ ആളുകളെ കൊല്ലുക എന്നിവയായിരുന്നു അവരുടെ പദ്ധതി' - അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിദ്യാർത്ഥി വിഭാഗം നേതാവ് റൗഫ് ഷരീഫിനെ കസ്റ്റഡിയിൽ എടുത്ത ഉത്തർ പ്രദേശ് എസ് ടി എഫ് അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
എസ് ടി എഫ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുപി കോടതി ഇന്ന് രാവിലെ പത്തു മുതൽ ഫെബ്രുവരി 23 ന് രാവിലെ പത്തു വരെ അഞ്ചു ദിവസത്തെ റിമാൻഡ് അനുവദിച്ചു. ഹാത്രാസ് കൂട്ടബലാത്സംഗ സംഭവത്തിന് ശേഷം യുപിയിൽ അശാന്തി സൃഷ്ടിച്ചുവെന്ന് ശരീഫിനെതിരെ ആരോപണം ഉയർന്നിരുന്നു.
ഡിസംബർ 12 ന് കേരളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. അവിടെ നിന്ന് എസ് ടി എഫ് ഉത്തർ പ്രദേശിലേക്ക് കൊണ്ടു വന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഷഹീൻബാഗ് ഓഫീസിൽ ഉത്തർപ്രദേശ് STF പരിശോധന; സിഡി, ലഘുലേഖ, പെൻഡ്രൈവ് കണ്ടെടുത്തു
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement