വാഹനത്തിന്‍റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

Last Updated:

പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴുത്ത് കുരുങ്ങുകയായിരുന്നു

Hanan_death
Hanan_death
ആലപ്പുഴ: വാഹനത്തിന്‍റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പുന്നപ്ര മണ്ണാംപറമ്ബില്‍ ഉമ്മര്‍ അത്താബിന്‍റെയും അന്‍സിയുടെയും മകന്‍ മുഹമ്മദ് ഹനാനാണ് മരിച്ചത്. ആലപ്പുഴ പുന്നപ്രയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനി വാനിന്‍റെ വാതിലിലെ ഗ്ലാസാണ് കുട്ടിയുടെ കഴുത്തില്‍ കുടുങ്ങിയത്. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴുത്ത് കുരുങ്ങുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുൽകും.
Uthra Case verdict | അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടും പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തത് എന്തുകൊണ്ട്?
കൊല്ലം: അപൂർവ്വങ്ങളിൽ അപൂർവ്വ കേസായിരുന്നിട്ടും അഞ്ചൽ ഉത്രവധക്കേസ് പ്രതിക്ക് വധശിക്ഷ ലഭിക്കാത്തതിനെ കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും, അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. എന്തുകൊണ്ടാണ് ഉത്രവധക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കാതെ പോയത്?
advertisement
സൂരജ് ചെയ്ത നാലു കുറ്റങ്ങളിലും ശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റത്തിൽ ഒഴികെ പരമാവധി ശിക്ഷകളാണ് നൽകിയത്. എന്നാൽ കൊലപാതക കുറ്റത്തിൽ പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയാണ് കോടതി ചെയ്തത്. പ്രതിയുടെ പ്രായം കണക്കിലെടുക്കുന്നുവെന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോടതി വ്യക്തമാക്കി. ഇതിന് പുറമെ പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നതും കോടതി പ്രത്യേകമായി എടുത്തു പറഞ്ഞു. ഈ രണ്ടു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സൂരജിന് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് കോടതി എത്തിയത്.
advertisement
ഉത്രയെ കൊലപ്പെടുത്തിയത്, അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്, വിഷവസ്തു ഉപയോഗിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചു, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നിങ്ങനെ നാല് കുറ്റങ്ങളായിരുന്നു സൂരജിനെതിരെ ചുമത്തിയത്. ഇതിൽ ഉത്രയെ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയതിനും അണലിയെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ജീവപര്യന്തം ശിക്ഷ നൽകി. വിഷവസ്തു ഉപയോഗിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചതിന് 10 വർഷം തടവും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം തടവുമാണ് ശിക്ഷ. പതിനേഴ് വർഷത്തെ തടവ് പൂർത്തിയായ ശേഷം മാത്രമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.
advertisement
ഉത്രവധക്കേസിൽ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ആവശ്യപ്പെട്ടത്. ഉത്രയുടെ മാതാപിതാക്കളും ഇതുതന്നെ ആഗ്രഹിച്ചിരുന്നു.
അതിനിടെ വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനത്തിന്‍റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement