ബിഷപ്പ് കുറ്റക്കാരൻ; അറസ്റ്റ് രേഖപ്പെടുത്തൽ രാത്രിയോടെയെന്ന് എസ്.പി

Last Updated:
കോട്ടയം: കന്യാസ്ത്രീയുടെ പരാതി ശരിയെന്ന് തെളിഞ്ഞതായി കോട്ടയം എസ്.പി എസ് ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ബലാത്സംഗകുറ്റകൃത്യം ഉൾപ്പെടെ തെളിഞ്ഞതായും എസ്.പി പറഞ്ഞു.
അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി കഴിഞ്ഞ് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കും. അറസ്റ്റിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിലേക്ക് പൊലീസ് എത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിൽ പലപ്പോഴും ഫ്രാങ്കോ മുളയ്ക്കലിന് ഉത്തരം പറയാനായില്ല. ഇതിനിടയിൽ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തി. ഫ്രാങ്കോ പറഞ്ഞ തീയതി സംബന്ധിച്ച ആശയകുഴപ്പം നീക്കാനായിരുന്നു ഇത്. കുറവിലങ്ങാട് മഠത്തിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
advertisement
ഇതിനിടയിൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന അന്വേഷണസംഘം സഭയോടും ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബന്ധുക്കളോടും പഞ്ചാബ് പൊലീസിനോടും കൈമാറി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫ്രാങ്കോയെ ഇന്ന് തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. വധഭീഷണിയെ തുടർന്ന് ഫ്രാങ്കോ താമസിച്ചിരുന്ന ഹോട്ടലിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പ് കുറ്റക്കാരൻ; അറസ്റ്റ് രേഖപ്പെടുത്തൽ രാത്രിയോടെയെന്ന് എസ്.പി
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement