റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി

Last Updated:

യുവതിയെ ഗർഭഛിദ്രത്തിന് കൊച്ചിയിൽ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതി ഹാരിസിന്റെ സഹോദരഭാര്യയാണ് സീരിയൽനടി.

കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ
പ്രതിക്കും കുടുംബത്തിനും വേണ്ടി കോൺഗ്രസ് നേതാവിന്റെ ഇടപെടൽ. ആരോപണ വിധേയയായ സീരിയൽ നടിക്കും പ്രതിയുടെ കുടുംബത്തിനും വേണ്ടിയാണ് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവാണ് കേസ് ഒതുക്കാൻ ഇടപെടൽ നടത്തിയത്. കേസിൽ അറസ്റ്റുകൾ ആവശ്യപ്പെട്ട് സജീവമായി നിൽക്കുന്ന പിഡിപി നേതാവ് മൈലക്കാട് ഷായോടാണ് വലിയ പണിക്ക് നിൽക്കരുതെന്നും സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ വീട്ടുകാരും വേണ്ടപ്പെട്ടവരാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്.
You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]
കൊട്ടിയം, കണ്ണനല്ലൂർ സി.ഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സൈബർ പൊലീസ് അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടുന്ന ഒൻപതംഗ സംഘം ആരോപണവിധേയയായ സീരിയൽ നടിയെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്തു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
advertisement
യുവതിയെ ഗർഭഛിദ്രത്തിന് കൊച്ചിയിൽ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതി ഹാരിസിന്റെ സഹോദരഭാര്യയാണ് സീരിയൽനടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement