തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപന സാധ്യത അറിയാൻ കേരളം അടുത്ത ഘട്ട പരിശോധന രീതിയിലേയ്ക്ക് കടക്കുന്നു. ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി കിറ്റ് ഉപയോഗിച്ച് പരിശോധന വ്യാപകമായി നടത്തും. ആരോഗ്യപ്രവർത്തകർ മുതൽ തെരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളിലുമാണ് പരിശോധന.
നാല് വിഭാഗങ്ങളായി സാമ്പിളുകൾ ശേഖരിച്ച് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്താനാണ് തീരുമാനം. ഓരോ ജില്ലയിലും കലക്ടർമാർക്ക് ആയിരിക്കും ഏകോപന ചുമതല. ആദ്യ പരിശോധന ഗ്രൂപ്പിൽ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിയവരെ ചികിത്സിച്ച ഡോക്ടർമാരും ഇടപഴകിയ മറ്റ് ജീവനക്കാരും ഉൾപ്പെടും.
പൊലീസ്, ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപങ്ങളിലെ ജീവനക്കാർ തുടങ്ങി ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സർക്കാർ ജീവനക്കാരും റേഷൻകട നടത്തിപ്പുകാർ, കമ്യൂണിറ്റി കിച്ചൺ വോളന്റിയർമാർ തുടങ്ങി സന്നദ്ധ പ്രവർത്തകരുമാണ് രണ്ടാം ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]ഗ്രൂപ്പ് മൂന്നിൽ നിരീക്ഷണത്തിൽ കഴിയുന്നവരും ഗ്രൂപ്പ് നാലിൽ 60 വയസിന് മുകളിലുള്ള പൊതുജനങ്ങളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റാന്റം സാമ്പിൾ സെലക്ഷനിലൂടെ പരിശോധന നടത്തേണ്ട പൊതുജനങ്ങളെ കണ്ടെത്തും. ശേഖരിച്ച സ്രവങ്ങൾ ഗ്രൂപ്പായി പരിശോധിക്കുന്ന പൂൾ ടെസ്റ്റിംഗ് രീതി പിസിആർ പരിശോധനയിൽ നടത്തും.
കുറഞ്ഞ സമയത്ത് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധിക്കാം എന്നതാണ് പൂൾ ടെസ്റ്റിംഗിന്റെ ഗുണം. പോസിറ്റീവ് ആകുന്ന പൂളിലെ ഗ്രൂപ്പ് പിന്നീട് ചെറിയ ഗ്രൂപ്പുകളാക്കി മാറ്റി ആവർത്തിച്ച് പരിശോധിച്ച് രോഗിയെ കണ്ടെത്തുന്നതാണ് രീതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.