advertisement

COVID 19| സാമൂഹ്യ വ്യാപനം അറിയാൻ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്; കേരളത്തിൽ പരിശോധന അടുത്ത ഘട്ടത്തിലേക്ക്

Last Updated:

ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി കിറ്റ് ഉപയോഗിച്ച് പരിശോധന വ്യാപകമായി നടത്തും. ആരോഗ്യപ്രവർത്തകർ മുതൽ  തെരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളിലുമാണ് പരിശോധന.

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപന സാധ്യത അറിയാൻ കേരളം അടുത്ത ഘട്ട പരിശോധന രീതിയിലേയ്ക്ക് കടക്കുന്നു. ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി കിറ്റ് ഉപയോഗിച്ച് പരിശോധന വ്യാപകമായി നടത്തും. ആരോഗ്യപ്രവർത്തകർ മുതൽ  തെരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളിലുമാണ് പരിശോധന.
നാല് വിഭാഗങ്ങളായി സാമ്പിളുകൾ ശേഖരിച്ച് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്താനാണ് തീരുമാനം. ഓരോ ജില്ലയിലും കലക്ടർമാർക്ക് ആയിരിക്കും ഏകോപന ചുമതല. ആദ്യ പരിശോധന ഗ്രൂപ്പിൽ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിയവരെ ചികിത്സിച്ച ഡോക്ടർമാരും ഇടപഴകിയ മറ്റ് ജീവനക്കാരും ഉൾപ്പെടും.
പൊലീസ്, ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപങ്ങളിലെ ജീവനക്കാർ തുടങ്ങി ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സർക്കാർ ജീവനക്കാരും റേഷൻകട നടത്തിപ്പുകാർ,  കമ്യൂണിറ്റി കിച്ചൺ വോളന്റിയർമാർ തുടങ്ങി സന്നദ്ധ പ്രവർത്തകരുമാണ് രണ്ടാം ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
advertisement
റാന്റം സാമ്പിൾ സെലക്ഷനിലൂടെ പരിശോധന നടത്തേണ്ട പൊതുജനങ്ങളെ കണ്ടെത്തും. ശേഖരിച്ച സ്രവങ്ങൾ ഗ്രൂപ്പായി പരിശോധിക്കുന്ന പൂൾ ടെസ്റ്റിംഗ് രീതി പിസിആർ പരിശോധനയിൽ നടത്തും.
കുറഞ്ഞ സമയത്ത് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധിക്കാം എന്നതാണ് പൂൾ ടെസ്റ്റിംഗിന്റെ ഗുണം. പോസിറ്റീവ് ആകുന്ന പൂളിലെ ഗ്രൂപ്പ് പിന്നീട് ചെറിയ ഗ്രൂപ്പുകളാക്കി മാറ്റി ആവർത്തിച്ച് പരിശോധിച്ച് രോഗിയെ കണ്ടെത്തുന്നതാണ് രീതി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| സാമൂഹ്യ വ്യാപനം അറിയാൻ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്; കേരളത്തിൽ പരിശോധന അടുത്ത ഘട്ടത്തിലേക്ക്
Next Article
advertisement
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പ്: ഇറാന്റെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും ചുറ്റും ആയിരങ്ങൾ മനുഷ്യമതിൽ തീർക്കുന്നു
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പ്: ഇറാന്റെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും ചുറ്റും ആയിരങ്ങൾ മനുഷ്യമതിൽ തീർക്കുന്നു
  • ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനിലെ പാലങ്ങൾക്കും പവർ പ്ലാന്റുകൾക്കും ചുറ്റും ആയിരങ്ങൾ അണിനിരന്നു

  • യുവാക്കൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ മനുഷ്യചങ്ങല തീർക്കുന്ന ക്യാമ്പയിനിൽ പങ്കെടുത്തു

  • ട്രംപിന്റെ നിബന്ധനകൾ അംഗീകരിക്കില്ലെങ്കിൽ പ്രധാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി

View All
advertisement