കൊച്ചി: കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌ഷന്‍ ട്രയൽസ് സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി ശ്രീനിജന്‍ തടഞ്ഞ നടപ്പടിക്കെതിരെ ഹൈബി ഈഡൻ എംപി. സിലക്‌ഷൻ ട്രയൽസ് തടയാൻ പി.വി.ശ്രീനിജനു യാതൊരു അധികാരവുമില്ലെന്നും ഇത് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും , ഇതേ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
സിലക്‌ഷൻ ട്രയൽസ് തടയാൻ അദ്ദേഹത്തിന് യാതൊരു അധികാരവുമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ കോംപൗണ്ടിനകത്ത്, അണ്ടർ–17 ഫിഫ വേൾഡ് കപ്പിനായി യുഡിഎഫ് സർക്കാർ പണം അനുവദിച്ച് വികസിപ്പിച്ച സ്റ്റേഡിയമാണുള്ളത്. സ്റ്റേഡിയം എന്നതിനപ്പുറം അതൊരു സ്കൂളാണ്. ആ സ്കൂളിന്റെ ഗേറ്റ് അടയ്ക്കാൻ എംഎൽഎയ്ക്ക് യാതൊരു അധികാരവുമില്ല. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത, ധാർഷ്ട്യത്തോടു കൂടിയ നടപടിയാണിത്. ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read-വാടക കുടിശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന്‍ MLA തടഞ്ഞു
കേരള ബ്ലാസ്റ്റേഴ്സ് വാടക നൽകാനില്ലെന്ന് സ്പോട്സ് കൗൺസിൽ ചെയർമാൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. വാടക നൽകാനുണ്ടെങ്കിലും ചർച്ച ചെയ്യേണ്ടതായ മാർഗങ്ങളുണ്ട്. പല സ്ഥലങ്ങളിൽനിന്ന് കുട്ടികളും രക്ഷകർത്താക്കളും എത്തിയിട്ട് അവരെ വെളിയിൽ നിർത്തുന്നത് ജനാധിപത്യപരമായ നടപടിയല്ല. ഇത് അധികാരത്തിന്റെ ധാർഷ്ട്യമാണ്. സർക്കാരിന്റെ പിൻബലമുണ്ടെന്ന ധിക്കാരമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hibi eden, Kerala blasters, Kochi, P V Sreenijan