advertisement

Kerala Congress | ജോസ് കെ. മാണിക്ക് 'രണ്ടില' അനുവദിച്ച നടപടിക്ക് സ്റ്റേ: ഹൈക്കോടതി ഉത്തരവ് പി.ജെ ജോസഫിന്റെ ഹർജിയിൽ

Last Updated:

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് 'രണ്ടില' ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.
രണ്ടില അനുവദിച്ചത് കമ്മീഷനിലെ ഒരംഗത്തിന്റെ എതിർപ്പ് മറികടന്നാണെന്നും വസ്തുതകളും തെളിവുകളും പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ജെ.ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം ജോസ് കെ. മാണിക്ക് അനുകൂലമായിരുന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം താല്‍കാലികമായി  സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കും.
കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ താനാണെന്നും ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ചാണ് തന്നെതെരഞ്ഞെടുത്തത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തെരഞ്ഞെടുത്തെന്ന ജോസ് കെ.മാണിയുടെ അവകാശവാദം ശരിയല്ല. യോഗത്തിനും തെരഞ്ഞെടുപ്പിനും സാധുതയില്ലെന്ന സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും ജോസഫ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | ജോസ് കെ. മാണിക്ക് 'രണ്ടില' അനുവദിച്ച നടപടിക്ക് സ്റ്റേ: ഹൈക്കോടതി ഉത്തരവ് പി.ജെ ജോസഫിന്റെ ഹർജിയിൽ
Next Article
advertisement
ഖമനയിയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ട ആക്രമണം; ചില ഭാഗങ്ങൾക്ക് തീയിട്ടു
ഖമനയിയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ട ആക്രമണം; ചില ഭാഗങ്ങൾക്ക് തീയിട്ടു
  • ഇറാനിലെ ഖമനയിയുടെ മരണത്തിന് പിന്നാലെ കറാച്ചിയിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ടം ആക്രമിച്ചു

  • കോൺസിലേറ്റിന്റെ ചില ഭാഗങ്ങൾ തകർത്തു, തീ വെച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

  • മിഡിൽ ഈസ്റ്റിൽ സൈനിക സംഘർഷം രൂക്ഷമായതോടെ ബാഗ്ദാദിലും ജമ്മു കശ്മീരിലും വൻ പ്രതിഷേധങ്ങൾ നടന്നു

View All
advertisement