HOME /NEWS /Kerala / 53 പുതിയ സമാജികർ, മന്ത്രിമാരായി 17 പുതുമുഖങ്ങൾ; നിയമസഭ സമ്മേളനം നാളെ മുതൽ

53 പുതിയ സമാജികർ, മന്ത്രിമാരായി 17 പുതുമുഖങ്ങൾ; നിയമസഭ സമ്മേളനം നാളെ മുതൽ

niyamasabha

niyamasabha

ജൂൺ നാലിന് രാവിലെ ഒൻപതിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കും. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം 28 ന് രാവിലെ ഗവർണർ നടത്തും.

  • Share this:

    തിരുവനന്തപുരം: പതിനഞ്ചാം കേരള  നിയമസഭയുടെ ആദ്യ സമ്മേളനം നാളെ മുതൽ ആരംഭിക്കും. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.  നിരവധി പ്രത്യേകതകളാണ് പതിനഞ്ചാം കേരള  നിയമസഭയ്ക്കുള്ളത്. അതിൽ ഏറ്റവും പ്രധാനം കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണി സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുന്നു എന്നതു തന്നെ. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ.

    തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്.  ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്.  ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ. ചരിത്രത്തിൽ ആദ്യമായി ഐ.എൻ.എൽ പ്രതിനിധിയും  ഇക്കുറി മന്ത്രിയായി. ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലാണ് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.

    ആദ്യമായി മന്ത്രിമാരാകുന്നത് 17 പേർ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കെ.രാജൻ (സിപിഐ)

    ലാൻഡ് റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഹൗസിങ്

    റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം)

    ജലവിഭവം, ശുദ്ധജലവിതരണവും സാനിറ്റേഷനും, ഭൂഗർഭജലം, കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി

    Also Read സംസ്ഥാനത്ത് 188 കോവിഡ് മരണം; 25,820 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81

    അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ)

    തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ

    ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്)

    ഗതാഗതം, മോട്ടർ വാഹനം, ജലഗതാഗതം

    വി.അബ്ദുറഹിമാൻ (സിപിഎം)

    കായികം, വഖഫും ഹജ് തീർഥാടനവും, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, റെയിൽവേ

    ജി.ആർ. അനിൽ (സിപിഐ)

    ഭക്ഷ്യവും സിവിൽ സപ്ലൈസും, ഉപഭോക്തൃകഭക്ഷ്യവും സിവിൽ സപ്ലൈസും, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജിാര്യം, ലീഗൽ മെട്രോളജിSpecial promo

    കെ.എൻ. ബാലഗോപാൽ (സിപിഎം)

    ധനം, നാഷനൽ സേവിങ്സ്, സ്റ്റോർസ് പർച്ചേസ്, വാണിജ്യ നികുതി, കാർഷികാദായ നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെഎസ്എഫ്ഇ, സ്റ്റേറ്റ് ഇൻഷുറൻസ്, സ്റ്റാംപും സ്റ്റാംപ് ഡ്യൂട്ടിയും

    ആർ. ബിന്ദു (സിപിഎം)

    ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ ആൻഡ് ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് പരീക്ഷകൾ, നാഷനൽ കെഡറ്റ് കോർ (എൻസിസി), അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), സാമൂഹികനീതി

    ജെ.ചിഞ്ചുറാണി (സിപിഐ)

    മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണസംഘങ്ങൾ, മൃഗശാല, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി

    എം.വി. ഗോവിന്ദൻ (സിപിഎം)

    തദ്ദേശഭരണം– പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ. ഗ്രാമവികസനം, നഗരാസൂത്രണം, മേഖലാ വികസന അതോറിറ്റികൾ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ (കില), എക്സൈസ്

    പി.എ. മുഹമ്മദ് റിയാസ് (സിപിഎം)

    പൊതുമരാമത്ത്, ടൂറിസം

    പി.പ്രസാദ് (സിപിഐ)

    കൃഷി, മണ്ണ് പര്യവേക്ഷണവും മണ്ണ് സംരക്ഷണവും, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

    പി.രാജീവ് (സിപിഎം)

    വ്യവസായം (വ്യവസായ സഹകരണ സംഘങ്ങൾ ഉൾപ്പെടെ) നിയമം, വാണിജ്യം, മൈനിങ് ആൻഡ് ജിയോളജി, കൈത്തറിയും ടെക്സ്റ്റൈൽസും, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

    സജി ചെറിയാൻ (സിപിഎം)

    ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, യുവജനക്ഷേമം

    വി.ശിവൻകുട്ടി (സിപിഎം)

    പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴിൽ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്, തൊഴിൽനൈപുണ്യവും പുനരധിവാസവും, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, വ്യവസായ ട്രൈബ്യൂണലുകൾ, ലേബർ കോടതി

    വി.എൻ.വാസവൻ (സിപിഎം)

    സഹകരണം, റജിസ്ട്രേഷൻ

    വീണ ജോർജ് (സിപിഎം)

    ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, പാരമ്പര്യവൈദ്യം, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിത–ശിശുക്ഷേമം

    വി.എസും പി.സിയും ഇല്ലാത്ത നിയമസഭ

    ഇരുപത് വർഷത്തിനു ശേഷം സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെയും  പി.സി ജോർജിന്റയും അസാന്നിധ്യം പതിനഞ്ചാം നിയമസഭയുടെ മറ്റൊരു പ്രത്യേകതയാണ്. പ്രയാധിക്യത്തെ തുടർന്നാണ് വി.എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത്. അതേസമയം സ്ഥിരം തട്ടകമായ പൂഞ്ഞാറിൽ മത്സരിച്ചെങ്കിലും പി.സി ജോർജിന് വിജയിക്കാനായില്ല.

    കഴിഞ്ഞ നിയമസഭാ സമ്മേളനകാലയളവിൽ അന്തരിച്ച രണ്ട് അംഗങ്ങളുടെ പിന്തുടർച്ചക്കാരായി അവരുടെ ബന്ധുക്കൾ തന്നെ എത്തുന്നു എന്ന പ്രത്യേകയും ഈ നിയമസഭയ്ക്കുണ്ട്. ചവറയിൽ നിന്നും മുൻ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻപിള്ളയും കുട്ടനാട്ടിൽ നിന്നും തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസുമാണ് ഇക്കുറി നിയമസഭയിലെത്തിയത്. ഇവരുടെയും മരണത്തെ തുടർന്ന് കഴിഞ്ഞ സമ്മേളന കാലയളവിൽ ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

    നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന കാര്യപരിപാടി. പ്രോട്ടെം സ്പീക്കറായി കുന്നമംഗലത്തു നിന്നുള്ള എൽഡിഎഫ് അംഗം പി.ടി.എ.റഹിം ഗവർണർ ആരിഫ് മുഹമ്മദ് ഖാനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹമാണ് 24 ന് പുതിയ എംഎൽഎമാർക്കു സത്യവാചകം ചൊല്ലിക്കൊടുക്കുക. 25 ന് രാവിലെ 9 ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. എം.ബി.രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ജൂൺ നാലിന് രാവിലെ ഒൻപതിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കും. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം 28 ന് രാവിലെ ഗവർണർ നടത്തും.

    First published:

    Tags: Chief Minister Pinarayi Vijayan, Ldf, Ldf government, Niyamasabaha