അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് നീക്കം തുടങ്ങി

Last Updated:

മുംബൈ അടക്കമുള്ള നഗരങ്ങളിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകൾ പൂജാരയ്‌ക്കെതിരെയുണ്ട്.

എറണാകുളം:  വിദേശത്ത് പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് നീക്കം തുടങ്ങി. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പൂജാരയെ പ്രതി ചേർത്തേക്കും. രവി പൂജാരയുടെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന്  ബ്യൂട്ടി പാർലർ ഉടമ നടി ലീന മരിയ പോൾ പ്രതികരിച്ചു
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ രവി പൂജാരി അറസ്റ്റിലായ വിവരം അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ടിരുന്നു. എന്നാൽ കേരള പോലീസിന് ഇക്കാര്യം സംബന്ധിച്ച ഒദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റിനെകുറിച്ചുള്ള വ്യക്തതയ്ക്കായി പോലീസ് ഇന്റെര്‍പോളിനെ സമീപിച്ചു. സ്ഥിരീകരണത്തിന് ശേഷം ചോദ്യം ചെയ്യാന്‍ ആവശ്യപ്പെടാനാണ് നീക്കം.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ രവി പൂജാരി ആരോപണവിധേയനാണ്. പണം ആവശ്യപ്പെട്ട് നാലുവട്ടം രവി പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഇവർ കൈമാറിയിട്ടുണ്ട്. വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലറിന്റെ സമീപത്തു നിന്നും രവി പൂജാരിയുടെ പേരിലുള്ള ഭീഷണികത്തും കണ്ടെടുത്തിയിരുന്നു. പൂജാരിയുടെ അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് ലിന മരിയ പോള്‍ ന്യൂസ് 18 നോട് പറഞ്ഞു. കേരളത്തിലും നിരവധി പേര്‍ പൂജാരയുടെ ഭീഷണിയ്ക്ക് വഴങ്ങി പണം നല്‍കിയിട്ടുണ്ട്. തുടർ നടപടികള്‍ അഭിഭാഷകരുമായി ആലോചിക്കുമെന്നും നടി വ്യക്തമാക്കി.
advertisement
ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന.ബംഗലൂരു പോലീസ് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ അടക്കമുള്ള നഗരങ്ങളിലും കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകൾ പൂജാരിയ്‌ക്കെതിരെയുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് നീക്കം തുടങ്ങി
Next Article
advertisement
വിവാഹേതര ബന്ധം കണ്ടുപിടിച്ച  45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടുപിടിച്ച 45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഹൈദരാബാദില്‍ 45കാരനായ വിജെ അശോകനെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി.

  • അശോകിന്റെ മരണത്തെ സ്വാഭാവികമെന്നു കാണിക്കാന്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

  • വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയും രണ്ട് യുവാക്കളും ചേര്‍ന്നാണ് കൊലപാതകം.

View All
advertisement