യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ

Last Updated:

ഇടതു സർക്കാരിന് തുടർ ഭരണമുണ്ടാകുമെന്നും കോടിയേരി

തിരുവനന്തപുരം: യുഡിഎഫിലെ അസംതൃപ്തർക്കു മുന്നിൽ വാതിൽ തുറന്നിട്ട് സിപിഎം. യുഡിഎഫ് വിടാൻ തയാറെടുക്കുന്നവരുമായി ചർച്ചയ്ക്കു തയാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിലയിരുത്തിയുള്ള ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരി മുന്നണി വിപുലീകരണ സൂചന നൽകുന്നത്. കേരളാ കോൺഗ്രസിലെ ഭിന്നത ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. ഇടതു സർക്കാരിന് തുടർ ഭരണമുണ്ടാകുമെന്നും കോടിയേരി അവകാശപ്പെടുന്നു.
TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു [NEWS]
രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ എൽഡിഎഫ് മുന്നോട്ടുപോകുകയാണ്. യുഡിഎഫ് കടുത്ത പ്രതിസന്ധിയിലുമാണ്. എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാൻ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ചയ്ക്കു തയാറാണ്. ഇപ്പോൾ അപ്രകാരമൊരു ചർച്ചയുണ്ടായിട്ടില്ല. എങ്കിലും ഭാവിരാഷ്ട്രീയത്തിൽ യുഡിഎഫിൽ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുമെന്നും  കോടിയേരി പറഞ്ഞു.
advertisement
കേരള കോൺഗ്രസ് എമ്മിലെ പടലപ്പിണക്കങ്ങൾ പിളർപ്പിപ്പിലേക്കു വഴി തുറക്കുമെന്ന വിലയിരുത്തലിലാണ് സിപിഎം. സർക്കാരിന് തുടർ ഭരണമുണ്ടാകും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി ജെ പി അവിശുദ്ധ ബന്ധമുണ്ടായാലും അതിനെ ഇടതു മുന്നണി അതിജീവിക്കും. മുൻകാലങ്ങളിൽ പല വിഷയത്തിലും സിപിഎമ്മിൽപ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായി പരിഹരിച്ചു. ഇന്ന് പൂർണ ഐക്യത്തോടെ പാർടി മുന്നോട്ടുപോകുന്നു.
പാർട്ടി– ഭരണ നേതൃത്വങ്ങൾ രണ്ടുതട്ടിലെന്ന അവസ്ഥയില്ല. ഏകീകൃത ധാരണയോടെ മുന്നോട്ടുപോകുന്നുവെന്നത് ഭരണത്തിനും പാർടിക്കും മുന്നണിക്കും പരസ്പരം ശക്തിപകരുന്നതാണ്. ഇത് ജനങ്ങളുടെ അംഗീകാരത്തിന് ഇടയാക്കുമെന്നും കോടിയേരി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ
Next Article
advertisement
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
  • SIT ധർമസ്ഥല കേസിലെ 45 കാരനായ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു.

  • പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്ത 11 പേർക്ക് SIT നോട്ടീസ് അയച്ചു.

  • തിമറോഡിയുടെ വീട്ടിൽ റെയ്ഡിൽ തോക്കും ആയുധങ്ങളും കണ്ടതിനെത്തുടർന്ന് കേസെടുത്തിട്ടുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement