advertisement

കുടിയൊഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഗൃഹനാഥൻ മരിച്ചു

Last Updated:

താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജൻ(47) ആണ് മരിച്ചത്. കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു മുന്നിൽ  രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.
ഡിസംബർ 22നായിരുന്നു സംഭവം. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. പൊള്ളലേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
advertisement
താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജന്റെ മക്കളാണ് സാമൂഹികമാധ്യമത്തിലൂടെ പൊലീസിനുനേരെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുടിയൊഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഗൃഹനാഥൻ മരിച്ചു
Next Article
advertisement
'മുഖ്യമന്ത്രിയെ ഒന്നുചിരിച്ചുകാണാല്ലോ, ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരെങ്കിലും മാറ്റാമായിരുന്നു' വി ഡി സതീശൻ
'മുഖ്യമന്ത്രിയെ ഒന്നുചിരിച്ചുകാണാല്ലോ, ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരെങ്കിലും മാറ്റാമായിരുന്നു' VD സതീശൻ
  • പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മോഹൻലാൽ-പിണറായി അഭിമുഖത്തിൽ പേരെങ്കിലും മാറ്റാമായിരുന്നു എന്ന് പറഞ്ഞു

  • 2008ൽ ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ച പേരാണ് ഇപ്പോഴും ഉപയോഗിച്ചത്

  • മോഹൻലാൽ-പിണറായി വിജയൻ അഭിമുഖം ടീസറിൽ മുഖ്യമന്ത്രിയുടെ സിനിമാ ഇഷ്ടങ്ങളും ചോദ്യങ്ങൾ ഉണ്ട്

View All
advertisement