'പാലായിൽ ജയിച്ചത് ഒരു കുറ്റമാണോ'? എൽഡിഎഫിൽ നിന്നു കൊണ്ട് പാലായിൽ മത്സരിക്കുമെന്ന് എൻസിപി

Last Updated:

കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും ഇക്കുറിയും എൻ.സി.പിക്ക് അവകാശപ്പെതാണ്. അത് വിട്ടുകൊടുത്ത് ഒരു വീട്ടുവീഴ്ച്ചയും ഉണ്ടാവില്ല.

കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി യിൽ തർക്കം മുറുകുന്നതിനിടയിൽ നിലപാട് ശക്തമാക്കുവാനാണ് ടി.പി.പീതാംബരൻ അനുകൂലികളുടെ തീരുമാനം.  പാലാ സീറ്റ് വിട്ടുകൊടുത്തു കൊണ്ടുള്ള യാതൊരു നീക്കത്തിനും പാർട്ടി തയാറല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ രണ്ട് ചേരിയില്ല. പാലാ സീറ്റിൻ്റെ പേരിൽ ഇപ്പോൾ എൻ.സി.പി,  എൽ.ഡി.എഫ്  വിടേണ്ട സാഹചര്യമില്ല. അത് തങ്ങളുടെ സിറ്റിങ് സീറ്റാണ്.
എതെങ്കിലും സാഹചര്യത്തിൽ സീറ്റ് വിട്ട് കൊടുക്കണമെന്ന വാദം ശരിയല്ല. സിറ്റിങ് സീറ്റുകൾ  അതാത് പാർട്ടികൾ അവകാശപ്പെട്ടതാണ്. അത് പിടിച്ച് വാങ്ങുക എന്നത് എൽ.ഡി.എഫിൻ്റെ പൊതുനയത്തിന് വിരുദ്ധമാണ്. പാലായിൽ തങ്ങൾ വിജയിച്ചത് ഒരു കുറ്റമാണോയെന്നും പീതാംബരൻ ചോദിക്കുന്നു.
advertisement
കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും ഇക്കുറിയും എൻ.സി.പിക്ക് അവകാശപ്പെതാണ്. അത് വിട്ടുകൊടുത്ത് ഒരു വീട്ടുവീഴ്ച്ചയും ഉണ്ടാവില്ല. ഈ കാര്യത്തിൽ എൽ.ഡി.എഫ് ഒരു വ്യക്തതയും വരുത്തിയിട്ടില്ല. അതിനാൽ തങ്ങൾ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയാണ്.
പാലാ, പൂഞ്ഞാർ സീറ്റുമായി വെച്ച് മാറുന്ന കാര്യം അംഗീകരിക്കില്ല . കൂടുതൽ സീറ്റ് അവശ്യപ്പെടില്ല. പ്രശ്നം പരിഹരിക്കുവാൻ മുഖ്യമന്ത്രി ഇടപെടുമെന്ന വാർത്തയെ സ്വാഗതം ചെയ്യുകയാണ്.  ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വരുദിവസങ്ങളിൽ കാണുവാനാണ് തീരുമാനമെന്നും ടി.പി.പീതാംബരൻ കോഴിക്കോട് പറഞ്ഞു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലായിൽ ജയിച്ചത് ഒരു കുറ്റമാണോ'? എൽഡിഎഫിൽ നിന്നു കൊണ്ട് പാലായിൽ മത്സരിക്കുമെന്ന് എൻസിപി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement