'ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയില്‍'; മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് ആനപ്രേമി സംഘം

Last Updated:

ധൃതിയിൽ ആനയുടെ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് സംശയിക്കുന്നതായി ആനപ്രേമി സംഘം

പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കോഴിമലയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആനപ്രേമിസംഘം. ദുരൂഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് സംശയിക്കുന്നതായി ആനപ്രേമി സംഘം ജില്ലാ പ്രസിഡന്‌റ് ഹരിദാസ് മച്ചിങ്ങൽ ആരോപിച്ചു.
ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയാണ്. സ്ഫോടക വസ്തു പൊട്ടിയോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ ആണ് ആന ചരിഞ്ഞതെന്ന് സംശയിക്കുന്നു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സാന്നിധ്യത്തിൽ ജഡം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഉണ്ടായില്ലെന്ന് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
ദിവസത്തോളം പഴക്കമുള്ള ജഡം അഴുകി തുടങ്ങിയ നിലയിലായിരുന്നു ആനയുടെ ജ‍ഡം കണ്ടെത്തിയത്. മുപ്പത് വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. മലമ്പുഴ പ്രദേശത്ത് കുറച്ചു നാളുകളായി തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടത്തിലെ അവശനിലയിൽ ആയ ആനയാണ് ചരിഞ്ഞതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയില്‍'; മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് ആനപ്രേമി സംഘം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement