'ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയില്‍'; മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് ആനപ്രേമി സംഘം

Last Updated:

ധൃതിയിൽ ആനയുടെ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് സംശയിക്കുന്നതായി ആനപ്രേമി സംഘം

പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കോഴിമലയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആനപ്രേമിസംഘം. ദുരൂഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് സംശയിക്കുന്നതായി ആനപ്രേമി സംഘം ജില്ലാ പ്രസിഡന്‌റ് ഹരിദാസ് മച്ചിങ്ങൽ ആരോപിച്ചു.
ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയാണ്. സ്ഫോടക വസ്തു പൊട്ടിയോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ ആണ് ആന ചരിഞ്ഞതെന്ന് സംശയിക്കുന്നു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സാന്നിധ്യത്തിൽ ജഡം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഉണ്ടായില്ലെന്ന് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
ദിവസത്തോളം പഴക്കമുള്ള ജഡം അഴുകി തുടങ്ങിയ നിലയിലായിരുന്നു ആനയുടെ ജ‍ഡം കണ്ടെത്തിയത്. മുപ്പത് വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. മലമ്പുഴ പ്രദേശത്ത് കുറച്ചു നാളുകളായി തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടത്തിലെ അവശനിലയിൽ ആയ ആനയാണ് ചരിഞ്ഞതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയില്‍'; മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് ആനപ്രേമി സംഘം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement