നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ

Last Updated:
ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കുന്നു. മടങ്ങാൻ തയ്യാറാകാത്ത തങ്ങളെ പൊലീസ് നിർബന്ധപൂർവം തിരിച്ചയയ്ക്കുകയാണെന്നാണ് യുവതികൾ ആരോപിക്കുന്നത്.
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.
അപ്പാച്ചിമേട് വരെ ഇവർ പ്രശ്നങ്ങളൊന്നും കൂടാതെ എത്തിയെങ്കിലും അവിടെ മുതൽ ഭക്തർ പ്രതിഷേധവുമായി തടയുകയായിരുന്നു. പ്രതിഷേധക്കാരെ വകഞ്ഞുമാറ്റി കനത്ത പൊലീസ് സംരക്ഷണയിൽ ഇവർ വലിയനടപ്പന്തൽ വരെ എത്തിയിരുന്നുവെങ്കിലും അവിടെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പിന്തിരിയാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
advertisement
ഭക്തർ പ്രക്രോപിതരാണെന്നും സംഘർഷം ഉടലെടുക്കാതിരിക്കാൻ സ്ത്രീകളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് ഇവരെ തിരികെ ഇറക്കിയത്. എന്നാൽ ദർശനം നടത്തുമെന്ന നിലപാടിൽ ഉറച്ചു നിന്ന തങ്ങളെ നിർബന്ധപൂർവം തിരികെയിറക്കിയെന്നാണ് യുവതികളിലൊരാളായ ബിന്ദു പറയുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement