നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ

Last Updated:
ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കുന്നു. മടങ്ങാൻ തയ്യാറാകാത്ത തങ്ങളെ പൊലീസ് നിർബന്ധപൂർവം തിരിച്ചയയ്ക്കുകയാണെന്നാണ് യുവതികൾ ആരോപിക്കുന്നത്.
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.
അപ്പാച്ചിമേട് വരെ ഇവർ പ്രശ്നങ്ങളൊന്നും കൂടാതെ എത്തിയെങ്കിലും അവിടെ മുതൽ ഭക്തർ പ്രതിഷേധവുമായി തടയുകയായിരുന്നു. പ്രതിഷേധക്കാരെ വകഞ്ഞുമാറ്റി കനത്ത പൊലീസ് സംരക്ഷണയിൽ ഇവർ വലിയനടപ്പന്തൽ വരെ എത്തിയിരുന്നുവെങ്കിലും അവിടെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പിന്തിരിയാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
advertisement
ഭക്തർ പ്രക്രോപിതരാണെന്നും സംഘർഷം ഉടലെടുക്കാതിരിക്കാൻ സ്ത്രീകളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് ഇവരെ തിരികെ ഇറക്കിയത്. എന്നാൽ ദർശനം നടത്തുമെന്ന നിലപാടിൽ ഉറച്ചു നിന്ന തങ്ങളെ നിർബന്ധപൂർവം തിരികെയിറക്കിയെന്നാണ് യുവതികളിലൊരാളായ ബിന്ദു പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ
Next Article
advertisement
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ ലീഗ് നേതാവ്
  • ആന്റോ ആന്റണി എംപിക്കെതിരെ മുസ്ലിം ലീഗ് നേതാവ് എൻ മുഹമ്മദ് അൻസാരിയുടെ രൂക്ഷ വിമർശനം.

  • ലീഗ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയാൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് ആന്റോ ആന്റണി.

  • പാർലമെന്റിൽ സന്തുലനം പാലിക്കുമ്പോൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്തെന്ന് അൻസാരി.

View All
advertisement