'രാജിവെച്ചത് സ്വാധീനത്തിന് വഴങ്ങാൻ കഴിയാത്തതിനാൽ': വയലാർ അവാർഡ് ട്രസ്റ്റിനെതിരെ വിമർശനവുമായി പ്രൊഫ. എം കെ സാനു

Last Updated:

തിരുത്തൽ ശക്തിയായി സ്വാധീനിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജി

കൊച്ചി: വയലാർ അവാർഡ് ട്രസ്റ്റിനെതിരേ രൂക്ഷ വിമർശനവുമായി പ്രൊഫ. എം കെ സാനു. കടുത്ത സമ്മർദ്ദം ഉണ്ടായതിനെതുടർന്നാണ് അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നതെന്നും പ്രൊഫ. എം കെ സാനു ന്യൂസ് 18നോട് പറഞ്ഞു. സ്വാധീനത്തിനു വഴങ്ങാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. പുരസ്കാര നിർണയത്തിനിടെ പറയാൻ പറ്റാത്തതു സംഭവിച്ചെന്നും സാനു പറഞ്ഞു.
'അവാർഡ് ഒരു സർഗാത്മക കൃതിക്കേ കൊടുക്കാവൂ. സർഗാത്മക മൂല്യമാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് എക്കാലത്തും ഞങ്ങൾ സ്വീകരിച്ചിരുന്നത്. വയലാര്‍ ട്രസ്റ്റും അങ്ങനെ തന്നെ. സർഗാത്മകത ഒന്നാമത്തെ ഗുണമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്രാവശ്യം അതില്ലാത്ത ഒരു ഗ്രന്ഥത്തിന് പുരസ്കാരം കൊടുക്കുമെന്ന് ഉറപ്പായപ്പോഴാണ് രാജി വെച്ചത്. എന്റെ രാജി ഇന്നു ചേരുന്ന ജഡ‍്ജിംഗ് കമ്മിറ്റിയിൽ സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് അവർ ഒന്നുകൂടി ഇക്കാര്യം പരിശോധിച്ച് സർഗാത്മകതയുള്ള ഗ്രന്ഥത്തിന് പുരസ്കാരം നൽകുമെന്നാണ് വിശ്വാസം'- പ്രൊഫ. എം സാനു പറയുന്നു.
advertisement
അവാർഡിനായി ചിലർ സ്വാധീനം ചെലുത്തിയതെന്ന് താൻ അറിഞ്ഞതാണ്. സമ്മർദത്തിന് വിധേയരാവയവർ നേരിട്ട് പറഞ്ഞതാണ്. ശുപാർശയുമായി ആളുകൾ തന്റെ അടുത്ത് വരാറില്ല. അവസാനഘട്ടത്തിലെത്തിയ കൃതികളിൽ മൂന്നു പുസ്തകങ്ങളിൽ രണ്ടുപുസ്തകങ്ങളും നല്ല കൃതികളാണ്. സമ്മർദത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് അറിയില്ല. കുറച്ചുകൂടി മൂല്യബോധമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് അവാർഡ് നിർണയം നടത്തേണ്ടത്. തിരുത്തൽ ശക്തിയായി സ്വാധീനിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജി.
ട്രസ്റ്റിൽ‌ നടപ്പാകുന്നത് ഒന്നോ രണ്ടോ പേരുടെ താൽപര്യം. വയലാർ ട്രസ്റ്റിൽ ഉള്ളത് സെക്രട്ടറിയുടെ മകളുടെ ഭർത്താവും സഹോദരിയുമെന്നും പ്രൊഫ. എം കെ. സാനു പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജിവെച്ചത് സ്വാധീനത്തിന് വഴങ്ങാൻ കഴിയാത്തതിനാൽ': വയലാർ അവാർഡ് ട്രസ്റ്റിനെതിരെ വിമർശനവുമായി പ്രൊഫ. എം കെ സാനു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement