advertisement

'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'

Last Updated:
കോട്ടയം: ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ ശരണം വിളിക്കും. ഭക്തരെ കൂച്ചുവിലങ്ങിടുന്ന എന്ത് നിയമങ്ങള്‍ കൊണ്ടു വന്നാലും ആരാധന സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും ശശികല കോട്ടയത്ത് പറഞ്ഞു.
നിരോധനാജ്ഞ നീട്ടിയാലും ശരണം വിളിക്കും. ആചാരത്തിന്റെ ഭാഗമാണ് ശരണം വിളി. അത് വിളിക്കരുതെന്നും വിരി വയ്ക്കരുതെന്നും പറഞ്ഞാല്‍ അനുസരിക്കാന്‍ കഴിയില്ല. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കണം. ഏറ്റെടുത്ത സമരം വിജയിപ്പിക്കാന്‍ ആസൂത്രണം ഉണ്ടാകും. എന്നാല്‍ എല്ലാ ദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെ കുറിച്ച്‌ അറിയില്ലെന്നും ശശികല വ്യക്തമാക്കി.
ഭക്തരോട് കാണിക്ക ഇടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധം വഴി മാത്രമേ എക്കാലവും സമരങ്ങള്‍ വിജയിക്കാറുള്ളു. ശബരിമല വിഷയം തീരുന്നത് വരെ ദേവസ്വം ബോര്‍ഡുമായി സാമ്പത്തികമായി സഹകരിക്കില്ല. ഹൈക്കോടതി നിര്‍ദേശം പോലും മാനിക്കാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് വരുന്നത്. സ്ത്രീകളുടെ ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റി വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ല. ആരാധന സ്വാതന്ത്ര്യം ഒരു ഭക്തന് ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ആ അവകാശം ലഭിച്ചേ മതിയാകൂവെന്നും ശശികല വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'
Next Article
advertisement
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
  • ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയായ യുവാവിനെ വെടിവെച്ചു കൊന്നു

  • 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല

  • സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല, ഇയാളുടെ ലക്ഷ്യവും പശ്ചാത്തലവും അന്വേഷണം തുടരുന്നു

View All
advertisement