‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

Last Updated:

ദുബായിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ ഷാഹിദ് അഫ്രീദി പ്രശംസിക്കുകയും മതം ഉപയോഗിക്കുന്നതിന് ബിജെപി സർക്കാരിനെ വിമർശിക്കുകയും ചെയ്തു

രാഹുൽ ഗാന്ധി,  ഷാഹിദ് അഫ്രീദി
രാഹുൽ ഗാന്ധി, ഷാഹിദ് അഫ്രീദി
“മതപരമായ” കാർഡ് കളിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. “ഇന്ത്യയിലെ ഈ സർക്കാർ അധികാരത്തിൽ തുടരാൻ എല്ലായ്പ്പോഴും മതം, മുസ്ലീം-ഹിന്ദു കാർഡ് എന്നിവ ഉപയോഗിക്കുന്നു. ഇത് വളരെ മോശം മനോഭാവമാണ്. എന്നാല്‍, രാഹുൽ ഗാന്ധിക്ക് വളരെ പോസിറ്റീവായ മനോഭാവമുണ്ട്. അദ്ദേഹം സംഭാഷണത്തിൽ വിശ്വസിക്കുന്നു. ഒരു ഇസ്രായേൽ പോരേ നിങ്ങൾക്ക്, മറ്റൊരു ഇസ്രായേൽ ആകാൻ ശ്രമിക്കുകയാണോ?” പാകിസ്ഥാനിലെ സമ്മാ ടിവിയുമായുള്ള അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.
ഇതും വായിക്കുക: പാകിസ്ഥാന് വീണ്ടും തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി
ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കളിക്ക് ശേഷം പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ ക്യാപ്റ്റൻ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. സംഭവത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺ‌സിൽ തള്ളിയിരുന്നു.
advertisement
Summary: Former Pakistan cricketer Shahid Afridi has praised Congress leader Rahul Gandhi while bashing the BJP-led central government for playing the “religion" card.
മലയാളം വാർത്തകൾ/ വാർത്ത/Sports/
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement