advertisement

Road Safety World Series Cricket | വീണ്ടും യുവരാജിന്‍റെ വെടിക്കെട്ട്; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ജേതാക്കൾ

Last Updated:

സച്ചിന്‍-വീരേന്ദര്‍ സെവാഗ് സൂപ്പര്‍ ഓപ്പണിങ് കോമ്പിനേഷന്‍ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. രണ്ടു പേരും കൂടി 407 റണ്‍സാണ് ഈ സീരിസിൽ ടീമിനു വേണ്ടി സംഭാവന ചെയ്തത്

ഐദീത്ആവേശം അവസാന ഓവറുകളിലേക്ക് നീണ്ട റോഡ് സേഫ്റ്റി സീരീസ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ലെജന്റ്സിന് തകർപ്പൻ ജയം. 14 റൺസിനാണ് ഇന്ത്യയുടെ വിജയം. ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 181 റൺസാണ് അടിച്ചെടുത്തത്. തുടക്കത്തില്‍ പതറിയെങ്കിലും യൂസഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 41 പന്തില്‍ 60 റൺസാണ് യുവരാജ് നേടിയത്. നാലു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിങ്ങ്സ്. പുറത്താകാതെ നിന്ന് യൂസുഫ് പത്താന്‍ 36 പന്തില്‍ 62 റൺസും നേടി. അഞ്ചു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യൂസഫിന്റെ ഇന്നിങ്ങ്സ്. 23 പന്തില്‍ 30 റൺസ് എടുത്ത സച്ചിന്‍ ഇന്നും തന്റെ മികച്ച ഫോം തുടര്‍ന്നു. അർദ്ധസെഞ്ച്വറിക്കു പുറമെ രണ്ടു വിക്കറ്റും വീഴ്ത്തിയ യൂസഫ് പത്താൻ വിജയശിൽപിയായി.
സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ തകർത്താണ് സച്ചിനും സംഘവും ഫൈനലിൽ എത്തിയതെങ്കിൽ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെ തുരത്തിയാണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം. ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്.
ഫൈനലിൽ മറുപടി ബാറ്റിങ്ങിനറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പൺർമാരായ ദിൽഷനും ജയസൂര്യയും നല്ല തുടക്കം നൽകിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യ മത്സരം വരുതിയിലാക്കി. ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനേ കഴിഞ്ഞുള്ളു. ജയസൂര്യ 35 പന്തിൽ നിന്നും 43 റൺസുമായി ഉജ്ജ്വല പ്രകടനം നടത്തി. പത്താൻ സഹോദരന്മാരുടെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്, ജയസൂര്യ, മഹറൂഫ്, വീരരാത്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
advertisement
ആറു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ മാത്രമേ ഇന്ത്യക്കു തോല്‍വി നേരിട്ടിട്ടുള്ളൂ. സച്ചിന്‍-വീരേന്ദര്‍ സെവാഗ് സൂപ്പര്‍ ഓപ്പണിങ് കോമ്പിനേഷന്‍ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. രണ്ടു പേരും കൂടി 407 റണ്‍സാണ് ഈ സീരിസിൽ ടീമിനു വേണ്ടി സംഭാവന ചെയ്തത്. യുവരാജ് സിങിന്റെ മിന്നുന്ന പ്രകടനവും ഇന്ത്യക്കു കരുത്തായി. സിക്‌സറടിയില്‍ തന്റെ പഴയ മിടുക്ക് ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് യുവി പരമ്പരയില്‍ തെളിയിച്ചു. തുടർച്ചയായി നാലും മൂന്നും സിക്‌സറുകള്‍ അടുത്തടുത്ത മല്‍സരങ്ങളില്‍ അദ്ദേഹം നേടിയിരുന്നു.
advertisement
ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ നേരത്തേ ഇന്ത്യയും ശ്രീലങ്കയും കൊമ്പു കോര്‍ത്തപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. ടൂര്‍ണമെന്റില്‍ ലങ്കയുടെ ഏക തോല്‍വിയും ഇതു തന്നെയാണ്. അഞ്ചു വിക്കറ്റിനായിരുന്നു അന്നു ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിന് 138 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം മറികടന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
Road Safety World Series Cricket | വീണ്ടും യുവരാജിന്‍റെ വെടിക്കെട്ട്; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ജേതാക്കൾ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement