'ചേട്ടന്മാര്‍ക്ക് പിന്നാലെ'; അണ്ടര്‍ 19 ലും ഏഷ്യയിലെ രാജാക്കന്മാര്‍ ഇന്ത്യ തന്നെ; ശ്രീലങ്കയെ തകര്‍ത്തത് 144 റണ്‍സുകള്‍ക്ക്

Last Updated:
ഓപ്പണര്‍ നിഷാന്‍ (49), നവോദ് പര്‍ണവിതന 48, സൂര്യഭന്ദ്ര 31 എന്നിവരാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
38.4 ഓവര്‍ മാത്രമേ ലങ്കന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുള്ളു. ആറ് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ത്യാഗിയാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. സിദ്ധാര്‍ഥ് ദേശായി രണ്ടും മോഹിത് ജാന്‍ഗ്ര ഒരു വിക്കറ്റുും നേടി.
advertisement
നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (85), അനുജ് റാവത്ത് (57) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 31 റണ്‍സുമായി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. അവസാന നിമിഷം വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നായകന്‍ പ്രഭ്സിമ്രാന്‍ സിങ്ങും (37 പന്തില്‍ 65) ആയുഷ് ബദോനിയുമാണ് (28 പന്തില്‍ 52) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
advertisement
സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ രണ്ട് റണ്‍സിനു തകര്‍ത്തായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. അഫ്ഗാനെ 31 റണ്‍സിനു കീഴടക്കിയായിരുന്നു ശ്രീലങ്കയുടെ ഫൈനലിനു യോഗ്യത നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചേട്ടന്മാര്‍ക്ക് പിന്നാലെ'; അണ്ടര്‍ 19 ലും ഏഷ്യയിലെ രാജാക്കന്മാര്‍ ഇന്ത്യ തന്നെ; ശ്രീലങ്കയെ തകര്‍ത്തത് 144 റണ്‍സുകള്‍ക്ക്
Next Article
advertisement
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചിരുന്നത്'; ഡോക്ടറെ വെട്ടിയ സനൂപിനെ കുറിച്ച് ഭാര്യ
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചു'; സനൂപിന്റെ ഭാര്യ
  • സനൂപ് മകളുടെ മരണശേഷം മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി.

  • മകളുടെ മരണത്തിന് ഡോക്ടർമാരുടെ വീഴ്ച കാരണമെന്നാണ് സനൂപ് ഉറച്ചു വിശ്വസിച്ചിരുന്നത്.

  • മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സനൂപിന്റെ ഭാര്യ ആവശ്യപ്പെട്ടു.

View All
advertisement