'ഇതു വെറും ക്രിക്കറ്റല്ല'; ഇന്ത്യയുടെ 'ആര്‍മി' തൊപ്പിയ്‌ക്കെതിരെ നടപടി വേണമെന്ന് ഐസിസിയോട് പാകിസ്ഥാന്‍

Last Updated:

ന്നലെ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ ആര്‍മി ക്യാപ്പിനു സമാനമായ തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്

കറാച്ചി: ഓസീസിനെതിരായ റാഞ്ചി ഏകദിനത്തില്‍ 'ആര്‍മി' തൊപ്പി ധരിച്ചിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ നടപടി ചര്‍ച്ചയാകുന്നു. ക്രിക്കറ്റിനെ രാഷ്ട്രീയ വത്കരിക്കുകയാണെന്ന് ആരോപിച്ച് പാകിസ്ഥാനാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ ആര്‍മി ക്യാപ്പിനു സമാനമായ തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദര സൂചകമായിട്ടാണ് പുതിയ തൊപ്പിയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മത്സരത്തിനുമുമ്പ് പറഞ്ഞിരുന്നു. മത്സരത്തിനു ലഭിക്കുന്ന പ്രതിഫലം ജവാന്മാരുടെ കുടുംബാഗങ്ങള്‍ക്ക് നല്‍കുമെന്നും കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു.
Also Read:  'സല്യൂട് ടീം ഇന്ത്യ' ഇന്ത്യന്‍ താരങ്ങളുടെ ഇന്നത്തെ മാച്ച് ഫീ പുല്‍വാമ ജവാന്മാരുടെ കുടുംബത്തിന്
എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ പാക് വിദേശ കാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഐസിസി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോകം മുഴുവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രവൃത്തി കണ്ടിരിക്കുകയാണ് എന്നിട്ടും ഐസിസി ഇത് കണ്ടില്ലേയെന്ന് ഖുറേഷി ചോദിച്ചു.
advertisement
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു മുന്നേ ഐസിസി ബിസിസിഐയ്ക്ക് നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും ഖുറേഷി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇതു വെറും ക്രിക്കറ്റല്ല'; ഇന്ത്യയുടെ 'ആര്‍മി' തൊപ്പിയ്‌ക്കെതിരെ നടപടി വേണമെന്ന് ഐസിസിയോട് പാകിസ്ഥാന്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement