ഇംഗ്ലണ്ട് ക്രിക്കറ്റിനെ വിടാതെ പിന്തുടർന്ന് ട്വീറ്റ് വിവാദം; ഇന്ത്യക്കാരെ കളിയാക്കി ട്വീറ്റ് ചെയ്ത മോർഗനും ബട്ലറും കുടുങ്ങിയേക്കും

Last Updated:

ട്വിറ്ററിൽ ഇംഗ്ലണ്ട് താരങ്ങൾ മുൻപ് നടത്തിയ പരാമർശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തുടങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഇതിൻ്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്

eoin morgan
eoin morgan
ഇംഗ്ലണ്ട് ക്രിക്കറ്റിനെ വിടാതെ പിന്തുടർന്ന് ട്വീറ്റ് വിവാദം. ട്വിറ്ററിൽ ഇംഗ്ലണ്ട് താരങ്ങൾ മുൻപ് നടത്തിയ പരാമർശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തുടങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഇതിൻ്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്. എട്ട് വര്‍ഷം മുൻപ് നടത്തിയ ട്വിറ്റര്‍ പരാമർശത്തിൻ്റെ പേരില്‍ പേസര്‍ ഒലി റോബിന്‍സന് വിലക്കേർപ്പെടുത്തിയത് മുതൽ തുടങ്ങിയതാണ് ഇംഗ്ലണ്ട് ക്രിക്കറ്റിലെ പ്രശ്നങ്ങൾ. പിന്നാലെ ടീമിലെ പല പ്രമുഖ താരങ്ങളുടെയും ട്വീറ്റുകൾ ആരാധകർ കുത്തിപ്പോക്കിയതോടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് പണിയായത്. ഇത്തരം പരാമർശങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന ബോർഡ് അവരുടെ പ്രമുഖ താരങ്ങളുടെ പേരിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്കെതിരേയും അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
ഇംഗ്ലണ്ട് ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍,വിക്കറ്റ് കീപ്പറായ‍ ജോസ് ബട്‌ലര്‍ എന്നിവരുടെ ട്വിറ്റര്‍ പോസ്റ്റുകളാകും ഇസിബി അന്വേഷിക്കുക. ഇന്ത്യക്കാരെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്തു എന്നതാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം. അന്വേഷണത്തിൽ ലഭിക്കുന്ന റിപ്പോർട്ടിന് അനുസരിച്ച് ഇരുവർക്കുമെതിരെ ബോർഡ് നടപടിയെടുക്കും.
ഇംഗ്ലണ്ട് താരമായ അലക്സ് ഹെയ്ൽസ്  ഒരു മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയപ്പോൾ താരത്തെ അഭിനന്ദിച്ച് കൊണ്ട് ബട്ലർ ട്വീറ്റ് ചെയ്തത്  താരത്തിൻ്റെ ബാറ്റിങ് കാണാൻ ഭംഗിയുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും എപ്പോഴും സന്ദേശമയക്കാറുണ്ട് എന്നുമാണ്. ഇത് ഇന്ത്യക്കാരെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റാണ് ഇതെന്നാണ് ആരോപണം ഉയർന്നത്.  അതേസമയം, 2018ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ജോസ് ബട്‌ലര്‍ 53 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയതിന് പ്രശംസയുമായി മുൻ കിവീസ് താരമായ ബ്രണ്ടൻ മക്കല്ലം എത്തിയിരുന്നു. ജോസ് ബട്‌ലര്‍ സര്‍ മികച്ച ഓപ്പണിങ് ബാറ്റിങ് പ്രകടനമാണ് നിങ്ങള്‍ കാഴ്ചവെച്ചത് എന്ന് കുറിച്ച മക്കല്ലത്തിൻ്റെ ട്വീറ്റിന് താഴെയായി സര്‍ നിങ്ങളാണ് എന്റെ ഇഷ്ട ബാറ്റ്‌സ്മാനെന്ന് മോർഗൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ മോർഗനെതിരെ അന്വേഷണം ഉയരാൻ കാരണമായത്.
advertisement
ആദ്യമായാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളുടെ പോസ്റ്റുകള്‍ക്കെതിരേ ഇത്തരമൊരു കടുത്ത അന്വേഷണം ഒരു ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് താരങ്ങളടക്കമുള്ള കായിക താരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമാണുള്ളത്. ഇവരെ വലിയൊരു വിഭാഗം മാതൃകയാക്കുന്നതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിക്കറ്റ് ബോര്‍ഡിനെയും രാജ്യത്തിനെയും അത് ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇസിബി. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാണിച്ചാണ് റോബിൻസനെതിരെ വിലക്ക് ഏർപ്പെടുത്താൻ ഇസിബി തീരുമാനിച്ചത്. 
advertisement
അതേസമയം, ഇന്ത്യയുടെ യുവ താരങ്ങളും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം മൂലവും ടെലിവിഷൻ അഭിമുഖങ്ങളിലെ മോശം പ്രയോഗങ്ങള്‍ മൂലവും വിവാദത്തിലായിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ കെ എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് ഇരുവർക്കും ഇന്ത്യൻ ടീമിൽ നിന്ന് കുറച്ച് കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
advertisement
റോബിൻസനെതിരെ ഉണ്ടായ നടപടിയിൽ സഹതാപം പ്രക്ടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരമായ അശ്വിൻ രംഗത്ത് എത്തിയിരുന്നു. തൻ്റെ അരങ്ങേറ്റ മത്സരം മികച്ച രീതിയിൽ കളിച്ച് തുടങ്ങിയ താരം നേരിട്ട നടപടി ദൗർഭാഗ്യകരമാണ് എന്നും അതേസമയം ഇന്നത്തെ യുഗത്തിൽ നിലവിൽ ചെയ്യുന്ന കാര്യങ്ങൾ ഭാവിയിൽ എങ്ങനെ വരുമെന്ന് പറയാൻ കഴിയില്ല എന്നും അത് കൊണ്ട് തന്നെ വളരെ ശ്രദ്ധാപൂർവം വേണം ഇത്തരത്തിലുള്ള സമൂഹ മാധ്യമങ്ങളിലെ പെരുമാറ്റം എന്നും അശ്വിൻ കൂട്ടിച്ചേർത്തു.
advertisement
Summary
Tensions over tweets continue in England cricket; Morgan and Buttler under investigation radar of ECB
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ട് ക്രിക്കറ്റിനെ വിടാതെ പിന്തുടർന്ന് ട്വീറ്റ് വിവാദം; ഇന്ത്യക്കാരെ കളിയാക്കി ട്വീറ്റ് ചെയ്ത മോർഗനും ബട്ലറും കുടുങ്ങിയേക്കും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement