കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വർഷത്തെ പ്രധാന മത്സരങ്ങളെല്ലാം നഷ്ടമായേക്കും. ഐപിഎൽ അടക്കമുള്ള മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. കാൽമുട്ടിലെ ലിഗമെന്റുകൾക്കാണ് പ്രധാനമായും താരത്തിന് പരിക്കേറ്റത്.
ഇതിൽ രണ്ട് ലിഗമെന്റുകളുടെ ശസ്ത്രക്രിയ ഇതിനകം കഴിഞ്ഞു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചിരിക്കുന്നത്. ആറാഴ്ച്ചക്കുള്ളിൽ ഈ ശസ്ത്രക്രിയ നടത്തും.
Also Read- ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരം കാട്ടിൽ മരിച്ച നിലയിൽ; ക്രിക്കറ്റ് അസോസിയേഷനെതിരെ കുടുംബം
കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും താരത്തിന് പരിപൂർണ വിശ്രമം ആവശ്യമാണ്. ഇതോടെ, ഒക്‌ടോബർ-നവംബർ മാസങ്ങളിൽനടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സെലക്ഷനിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും സംശയത്തിലാണ്.
Also Read- അഫ്ഗാനെതിരേ ഓസ്ട്രേലിയ കളിക്കുന്നില്ലെങ്കിൽ ബിഗ് ബാഷ് ലീഗ് കളിക്കില്ലെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ
കഴിഞ്ഞ ആഴ്ച്ച കാൽമുട്ടിനുള്ള ശസ്ത്ക്രിയ നടത്തിയിരുന്നു. ഡിസംബർ മുപ്പതിനാണ് ഋഷഭ് പന്തിന് കാർ അപകടത്തിൽ ഗുരതരമായി പരിക്കേറ്റത്.
ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.