യുവതാരത്തിന് നാളെ അരങ്ങേറ്റം; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

Last Updated:
ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടംപിടിച്ച ഋഷഭ് പന്ത് നാളെ 'നീല ജേഴ്‌സിയില്‍' അരങ്ങേറും. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനായി ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള പന്ത്രണ്ടംഗ ടീമിന്റെ പട്ടികയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പറായ പന്ത് ഏകദിന ടീമിലെത്തുമ്പോഴും മുന്‍ നായകനും മുതിര്‍ന്ന താരവുമായ എംഎസ് ധോണി തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പ് ചെയ്യുക. കെഎല്‍ രാഹുല്‍ മോശം ഫോം തുടരുന്നതാണ് പന്തിന് ഏകദിന അരങ്ങേറ്റം എളുപ്പമാക്കിയത്. ടീമിലിടം ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച പന്ത് ടീമിനായി 100 ശതമാനവും നല്‍കുമെന്നും പറഞ്ഞു.
advertisement
ആക്രമിച്ച് കളിക്കുന്ന പന്തിന്റെ ശൈലി ഏകദിന ക്രിക്കറ്റില്‍ ടീമിന് മുതല്‍കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. മധ്യനിരയില്‍ നിന്ന് ടീമിന് കൂടുതല്‍ സംഭാവന ലഭിക്കാത്ത സാഹചര്യത്തില്‍ കൂറ്റനടിക്കാരനായ പന്തെത്തുന്നത് ടീം സ്‌കോറിങ്ങില്‍ നിര്‍ണ്ണായകമാകും. ടെസ്റ്റ് പരമ്പരയില്‍ ഹീറോയായ് മാറിയ ഉമേഷ് യാദവും നാളത്തെ മത്സരത്തില്‍ കളത്തിലിറങ്ങും.
പന്ത്രണ്ടംഗ ടീമില്‍ ഖലീല്‍ അഹമ്മദാകും പുറത്തിരിക്കേണ്ടി വരിക. ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ചാഹല്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്‌.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
യുവതാരത്തിന് നാളെ അരങ്ങേറ്റം; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement