സൗരവ് ഗാംഗുലിയുടെ വീട്ടില്‍ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷത്തിന്റെ ഫോണ്‍ മോഷണം പോയി

Last Updated:

വിഐപികള്‍ അടക്കമുള്ളവരുടെ കോണ്‍ടാക്ടുകള്‍ ഫോണിലുണ്ട്.

ഗാംഗുലി
ഗാംഗുലി
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം. കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു മോഷണം. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും സുപ്രധാന രേഖകളും അടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയത്. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ പരാതി നല്‍കി.
ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള സിം അടങ്ങിയ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത് എന്നും വിഐപികളുടെ ഫോണ്‍ നമ്പറുകളടക്കം അതിൽ ഉണ്ടെന്നും താരം പറഞ്ഞു. വീട്ടിൽ കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായി പെയിന്‍റിംഗ് ജോലികള്‍ നടക്കുകയായിരുന്നുവെന്നും. ഇത് പുരോഗമിക്കുന്നതിനിടെയിലാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ പെയിന്‍റിംഗ് ജോലിക്കു വന്നവരുള്‍പ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യ്തു വരികയാണ്.
advertisement
ജനുവരി 19-ന് രാവിലെ 11.30-നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ഗാംഗുലി പരാതിയില്‍ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സൗരവ് ഗാംഗുലിയുടെ വീട്ടില്‍ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷത്തിന്റെ ഫോണ്‍ മോഷണം പോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement