'ദി റിയല്‍ സ്‌പോര്‍ട്‌സ്മാന്‍'; കോഹ്‌ലിയുമായുള്ള വാക്കുതര്‍ക്കത്തില്‍ പെയ്‌നിന്റെ പ്രതികരണം

Last Updated:
മെല്‍ബണ്‍: ഇന്ത്യ- ഓസീസ് മത്സരങ്ങള്‍ എന്നും കളത്തിനു പുറത്തെ വാക്‌പോരുകള്‍ക്കും വേദിയാകാറുണ്ട്. ഇത്തവണത്തെ ഓസീസ് പര്യടനത്തിനു മുമ്പ് അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ പറഞ്ഞിരുന്നതെങ്കിലും പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്‌റ്റോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. ഓസീസ് നായകന്‍ ടിം പെയ്‌നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലായിരുന്നു ഇത്തവണത്തെ വാക്‌പോര്.
മത്സത്തിനിടെ ഇരു താരങ്ങളും കോര്‍ത്തതോടെ അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തത്. മത്സരത്തില്‍ ഓസീസ് ജയിച്ചതോടെ ഇരു ടീം അംഗങ്ങളും കൈകൊടുക്കുന്ന നേരത്തും വിരാട് പെയിനോട് പെരുമാറിയ രീതി ചര്‍ച്ചയായിരുന്നു. മുഖത്ത് നോക്കാതെയായിരുന്നു കോഹ്‌ലി പെയ്‌നിന് കൈ നല്‍കിയത്. എന്നാല്‍ ഇതൊക്കെ കളിയുടെ ഭാഗമാണെന്നും കളിക്കളത്തില്‍ വിരാടുമായള്ള വാക്കുതര്‍ക്കം താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ആസ്വദിക്കുന്നുണ്ടെന്നുമാണ് പെയ്ന്‍ പറയുന്നത്.
Also Read:  ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?
'കുറച്ചുകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സമയത്ത് കോഹ്‌ലിയുടെ മത്സരങ്ങള്‍ കാണാനായിരുന്നു എനിക്കിഷ്ടം. കളിക്കളത്തില്‍ മുഖാമുഖം വരുമ്പോഴുള്ള നിമിഷങ്ങള്‍ ഞാന്‍ ആസ്വദിക്കുകയാണ്' പെയ്ന്‍ പറയുന്നു. കോഹ് ലിയുടെ പ്രൊഫഷണലിസമാണ് താരത്തിന്റെ ഇത്തരത്തിലുള്ളപ്രകടനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
advertisement
Dont Miss: ലഹരി ഉപയോഗം കൂടി; സൂപ്പര്‍ താരത്തിന് അനിശ്ചിതകാല വിലക്ക്
'അദ്ദേഹം കളിക്കുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല. പക്ഷേ എപ്പോഴും ആരാധന തോന്നിയിട്ടുണ്ട്. അത് കളിയുടെ സ്റ്റൈല്‍ മാത്രമല്ല, കളിക്കളത്തിലെ സമീപനം കൊണ്ട് കൂടിയാണ്.' മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെയ്ന്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ദി റിയല്‍ സ്‌പോര്‍ട്‌സ്മാന്‍'; കോഹ്‌ലിയുമായുള്ള വാക്കുതര്‍ക്കത്തില്‍ പെയ്‌നിന്റെ പ്രതികരണം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement