Tokyo Olympics| സിന്ധു സെമിയിൽ, മെഡൽ ഉറപ്പിച്ചു; പ്രീക്വാർട്ടറിൽ ജപ്പാൻ താരത്തെ മുട്ടുകുത്തിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്

Last Updated:

ജപ്പാന്റെ ലോക അഞ്ചാം നമ്പർ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പർ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. സ്കോർ- 21-13, 22-20.

Credits: Twitter
Credits: Twitter
ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ സിന്ധുവിന് ജയം. വനിതാ സിംഗിൾസ് ഇനത്തിലെ പ്രീക്വാർട്ടർ മത്സരത്തിൽ ജപ്പാന്റെ ലോക അഞ്ചാം നമ്പർ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പർ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ- 21-13, 22-20.
സെമിയിലേക്ക് മുന്നേറിയതോടെ ബാഡ്മിന്റണിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ റിയോയിൽ നേടിയ വെള്ളി ഇത്തവണ സ്വർണമാക്കാനുള്ള യാത്രയിലാണ് സിന്ധു. താരത്തിന്റെ ലക്ഷ്യം സഫലമാവാൻ കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.
ടോക്യോയിൽ സിന്ധുവിന്റെ തുടരെ അഞ്ചാമത്തെ ജയമായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിലും ഒരു സെറ്റ് പോലും കൈവിടാതെ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് ഇന്ത്യൻ താരം സെമിയിലേക്ക് മുന്നേറിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ജപ്പാൻ താരത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധു മത്സരം സ്വന്തമാക്കിയത്.
advertisement
Also read- ടോക്യോ ഒളിമ്പിക്‌സ് 2020: ഇന്ത്യയുടെ ബോക്‌സിംഗ് മെഡല്‍ പ്രതീക്ഷ ലവ്ലിന ബോര്‍ഗോഹെയ്‌നെക്കുറിച്ചറിയാം
ആദ്യ സെറ്റിൽ തുടക്കത്തിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ആറ് പോയിന്റ് വരെ തനിക്കൊപ്പം നിന്ന യമഗുച്ചിയെ പിന്നിലാക്കി സിന്ധു മുന്നോട്ട് കുതിക്കുകയായിരുന്നു. ജപ്പാൻ താരത്തിനെതിരെ മികച്ച കളി കാഴ്ചവെച്ച സിന്ധു മത്സരത്തിൽ പായിച്ച ഷോട്ടുകൾക്കൊപ്പം ഔട്ട് ലൈനിൽ എടുത്ത തീരുമാനങ്ങളിൽ കൂടി മികച്ച് നിന്നു. ലീഡ് നേടിയതിന് ശേഷം മുന്നോട്ട് കുതിച്ച സിന്ധു ഞൊടിയിടയിൽ പോയിന്റുകൾ നേടി സെറ്റ് സ്വന്തമാക്കുകയായിരുന്നു. തന്റെ ഉയരവും കരുത്തും മുതലാക്കി ജപ്പാൻ താരത്തെ ബുദ്ധിമുട്ടിച്ച സിന്ധു തന്റെ ക്രോസ് ഷോട്ടുകൾ കൊണ്ട് അക്ഷരാർത്ഥത്തിൽ പലപ്പോഴും താരത്തെ കോർട്ടിൽ മുട്ടുകുത്തിക്കുകയായിരുന്നു.
advertisement
രണ്ടാം സെറ്റിലും ഇരുവരും ആദ്യ സെറ്റിലേതിന് സമാനമായി തുടക്കത്തിൽ ഒപ്പത്തിനൊപ്പം പോരാടി. പിന്നീട് ലീഡ് നേടി മുന്നോട്ട് കുതിച്ച സിന്ധു രണ്ടാം സെറ്റും അനായാസം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജപ്പാൻ താരം പിന്നിൽ നിന്ന് തിരിച്ചുവന്ന് സിന്ധുവിനെ 15-11 എന്ന നിലയിൽ നിന്നും 16-16 എന്ന നിലയിൽ ഒപ്പം പിടിച്ചു. പിന്നീട് കടുത്ത മത്സരമാണ് ഇരുവരും തമ്മിൽ നടന്നത്.
Also read- Tokyo Olympics | ബോക്സിങിൽ ഇന്ത്യയ്ക്കായി മെഡൽ ഉറപ്പിച്ച് ലവ്‌ലിന സെമിയിൽ
മികച്ച പോരാട്ടം പുറത്തെടുത്ത യമഗുച്ചി തുടരെ പോയിന്റുകൾ നേടി 20-18 എന്ന നിലയിൽ മുന്നിലെത്തി മത്സരം അടുത്ത സെറ്റിലേക്ക് നീട്ടിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച സ്മാഷുകളുമായി തുടരെ പോയിന്റുകൾ നേടി 22-20 എന്ന നിലയിൽ സിന്ധു സെറ്റും മത്സരവും ഒപ്പം സെമി യോഗ്യതയും കരസ്ഥമാക്കുകയായിരുന്നു.
advertisement
ഇന്തോനേഷ്യയുടെ റാച്ചനോക് ഇന്റനോൺ - ചൈനീസ് തായ്‌പേയ് സു യിങ് തായ് ക്വാർട്ടർ മത്സര വിജയി ആയിരിക്കും സെമിയിൽ സിന്ധുവിന്റെ എതിരാളി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Olympics| സിന്ധു സെമിയിൽ, മെഡൽ ഉറപ്പിച്ചു; പ്രീക്വാർട്ടറിൽ ജപ്പാൻ താരത്തെ മുട്ടുകുത്തിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement