വിരാടിനോട് കേറി പോകാന്‍ പറഞ്ഞു; അടുത്ത പന്തില്‍ സിക്‌സടിച്ച് അയാള്‍ പകരംവീട്ടി; വെളിപ്പെടുത്തലുമായി ഇശാന്ത് ശര്‍മ

Last Updated:

പോയി പന്തെറിയാനായിരുന്നു കോഹ്‌ലിയുടെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലെ ആത്മാര്‍ത്ഥ മിത്രങ്ങളാണെങ്കിലും ഐപിഎല്ലിനെത്തിയാല്‍ താരങ്ങള്‍ പരസ്പരം പോരടിക്കുക എന്നത് പതിവ് കാഴ്ചയാണ്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍മുതല്‍ തന്നെ ഇതു കണ്ടുവരുന്നതുമാണ്. ഇത്തവണത്തെ ഐപിഎല്ലിനിടയില്‍ ഇന്ത്യയുടെയും ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും നായകനായ വിരാട് കോഹ്‌ലിയോടും മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയോടും താന്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളര്‍ ഇശാന്ത് ശര്‍മ.
വിരാടിന്റെ വിക്കറ്റിന് അപ്പീല്‍ നല്‍കിയപ്പോഴാണ് താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ഇശാന്ത് പറയുന്നത്. 'എന്റെ പന്തില്‍ വിരാടിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയിരുന്നതായി സംശയമുയര്‍ന്നു. ഞാന്‍ കോഹ്‌ലിയുടെ അടുത്തെത്തി പറഞ്ഞു. ഔട്ടായി കേറി പോ എന്ന്. എന്നാല്‍ പോയി പന്തെറിയാനായിരുന്നു കോഹ്‌ലിയുടെ മറുപടി.'
Also Read: ക്വാളിഫയറിനും ഡല്‍ഹിയ്ക്കും ഇടയില്‍ 163 റണ്‍സ് ദൂരം; ചെന്നൈയുടെ എതിരാളികളെ ഉടനറിയാം
അംപയര്‍ ഔട്ടല്ലെന്ന് വിധിച്ചതോടെ കോഹ്‌ലി ബാറ്റിങ്ങ് തുടരുകയും എന്റെ തൊട്ടടുത്ത പന്തില്‍ സിക്‌സറടിക്കുകയും ചെയ്‌തെന്നും ഇശാന്ത് പറഞ്ഞു. രോഹിത് ശര്‍മയോടും താന്‍ ഈ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും ഇശാന്ത് വെളിപ്പെടുത്തി. തങ്ങളുടെ ഹോം ഗ്രൗണ്ടിലെ മത്സരത്തിലായിരുന്നുരോഹിതിനെ പ്രകോപിപ്പിച്ചതെന്നാണ് ഡല്‍ഹി ബൗളര്‍ പറയുന്നത്.
advertisement
'രോഹിത് എന്റെ പന്തില്‍ റണ്ണടിക്കാന്‍ ബുദ്ധിമുട്ടി. ഞാന്‍ രോഹിത്തിന്റെ സമീപമെത്തി പറഞ്ഞു. പറ്റുമെങ്കില്‍ അടിക്കെന്ന്, അപ്പോള്‍ എന്ത് വിക്കറ്റാണിതെന്നായിരുന്നു അയാളുടെ മറുപടി, ഇവിടെ എങ്ങനെ അടിക്കാനാ, മുംബൈയിലേക്ക് വാ കാണിച്ചുതരാം എന്നും രോഹിത്ത് പറഞ്ഞു. അവിടെ വന്നാല്‍ നിന്നെ ഞാന്‍ ഔട്ടാക്കും എന്ന് ഞാന്‍ മറുപടിയും നല്‍കി.' ഇശാന്ത് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിരാടിനോട് കേറി പോകാന്‍ പറഞ്ഞു; അടുത്ത പന്തില്‍ സിക്‌സടിച്ച് അയാള്‍ പകരംവീട്ടി; വെളിപ്പെടുത്തലുമായി ഇശാന്ത് ശര്‍മ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement