Yuvraj Singh |'അവന്‍ ഇന്ത്യയുടെ അടുത്ത ഇതിഹാസം; റെഡ്‌ബോള്‍ ക്യാപ്റ്റന്‍സി ഉടന്‍ കൈമാറണം': യുവരാജ് സിംഗ്

Last Updated:

'ആദ്യത്തെ ഒരു വര്‍ഷമോ ആറ് മാസമോ അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. യുവ താരങ്ങളില്‍ വിശ്വാസം വെക്കുക.'

yuvraj singh
yuvraj singh
ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത ഇതിഹാസമാവാന്‍ പോകുന്ന കളിക്കാരനാണെന്ന് മുന്‍ താരം യുവരാജ് സിംഗ്. ടെസ്റ്റ് ക്യാപ്റ്റന്‍സി പന്തിന്റെ കൈകളിലേക്ക് വേഗം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണമെന്നും യുവരാജ് സിംഗ് പറഞ്ഞു.
'ഒരാളെ നിങ്ങള്‍ തയ്യാറാക്കി നിര്‍ത്തണം. അപ്രതീക്ഷിതമായാണ് മഹിയെ ക്യാപ്റ്റനായി തീരുമാനിച്ചത്. പിന്നെ മഹി സ്വയം മെച്ചപ്പെടുത്തി. കീപ്പര്‍മാര്‍ നന്നായി ചിന്തിക്കുന്നവരാണ്. കാരണം ഗ്രൗണ്ടിലെ ഏറ്റവും നല്ല വ്യൂ ലഭിക്കുന്നത് അവര്‍ക്കാണ്'- സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് സിംഗ് പറഞ്ഞു.
'ഭാവിയില്‍ ക്യാപ്റ്റനാകാന്‍ കഴിയുന്ന പന്തിനെ തെരഞ്ഞെടുക്കുക. വേണ്ട സമയം അനുവദിക്കുക. ആദ്യത്തെ ഒരു വര്‍ഷമോ ആറ് മാസമോ അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. യുവ താരങ്ങളില്‍ വിശ്വാസം വെക്കുക. നാല് ടെസ്റ്റ് ശതകം ഇപ്പോള്‍ തന്നെ നേടി കഴിഞ്ഞു. ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി ഇതിഹാസമായി പന്ത് മാറുമെന്ന് എനിക്ക് തോന്നുന്നു'- യുവരാജ് വിശദമാക്കി.
advertisement
കോഹ്ലി റെഡ് ബോള്‍ ക്രിക്കറ്റിലെ നായകത്വം രാജിവെച്ചതിന് പിന്നാലെ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും. രാഹുലിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നിരാശപ്പെടുത്തുന്നതാണ്. പന്തിനെ ക്യാപ്റ്റന്‍സിയില്‍ കൊണ്ടുവരണം എന്ന മുറവിളികള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശക്തമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Yuvraj Singh |'അവന്‍ ഇന്ത്യയുടെ അടുത്ത ഇതിഹാസം; റെഡ്‌ബോള്‍ ക്യാപ്റ്റന്‍സി ഉടന്‍ കൈമാറണം': യുവരാജ് സിംഗ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement